യാമ്പു: ഒരു ഹജ്ജ് കാലംകൂടി സുരക്ഷിതമായി വിടപറഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചും സൗദി സ ുരക്ഷാസേനയുടെ തീർഥാടകസേവനത്തിെൻറ മഹിതമായ മാതൃകകളെ വാനോളം പ്രശംസിച്ചും അറ ബ് മാധ്യമങ്ങൾ. 24,89,406 തീർഥാടകരാണ് ഈ വർഷം ഹജ്ജിനെത്തിയതെന്നാണ് സൗദി ഭരണകൂടം പുറത്തിറക്കിയ ഔദ്യോഗിക കണക്ക്. ഇത്രയും ഹാജിമാർക്ക് മനുഷ്യസാധ്യമായ എല്ലാ സേവനങ്ങളും ചെയ്യാൻ ഏറെ ജാഗ്രത കാണിച്ച ഭരണകൂടത്തെയും സൗദി സുരക്ഷാ സിവിൽ ഉദ്യോഗസ്ഥരെയും വിദേശ മാധ്യമങ്ങളുൾപ്പെടെ ഏറെ പ്രശംസിച്ചു. അറബ് മാധ്യമങ്ങൾ സൗദി സുരക്ഷാസേനകൾ ചെയ്ത മഹിതമായ സേവന പ്രവർത്തനങ്ങളുടെ പ്രത്യേക ചിത്രങ്ങൾ കൊടുത്താണ് വാർത്ത നൽകിയത്. ഇത് സോഷ്യൽ മീഡിയകൾ വഴി അറബ് ലോകം വൈറലാക്കുകയും ചെയ്തു.
‘ആത്മാർഥതയും മാനവികതയും’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഹജ്ജ് പ്രദേശങ്ങളിലെ സൗദി സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നത സേവനങ്ങൾ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മിനയിൽ പരിക്കേറ്റ കുട്ടിയെ ചുമന്ന് ആംബുലൻസിലേക്ക് കയറ്റാൻ ഓടുന്ന സൗദി സൈനിക ഉദ്യോഗസ്ഥെൻറ ഫോട്ടോ സോഷ്യൽ മീഡിയകളിലും അറബ് പത്രങ്ങളിലും നിറഞ്ഞു നിൽക്കുന്നു. തീർഥാടകസേവനത്തിെൻറ ഉജ്ജ്വലമായ മാതൃകകളാണ് സൗദി സുരക്ഷാ സേനയിൽനിന്നു ഹജ്ജിനെത്തിയവർക്ക് ലഭിച്ചത്. വഴി തെറ്റിപ്പോയ കുട്ടികളെയും നിസ്സഹായരായ പ്രായമേറിയ ഹാജിമാരെ അവരുടെ കർമങ്ങൾ ചെയ്യാൻ സഹായിച്ചും നടക്കാൻ കഴിയാതെ പ്രയാസപ്പെടുന്നവരെ ചുമലിലേറ്റിയും ചൂടുകൊണ്ട് പൊറുതിമുട്ടുന്ന ഹാജിമാരുടെ തലയിൽ തണുത്ത വെള്ളം സ്പ്രേ ചെയ്തുമെല്ലാം സൗദി സേനാ വിഭാഗത്തിെൻറ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. തങ്ങളെ ഏൽപിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാൻ ഏറെ ജാഗ്രത കാണിക്കുന്നവരാണ് ഹജ്ജിനായി എത്തുന്ന സേനാവിഭാഗങ്ങൾ. ഭരണകൂടത്തിെൻറ ഔദ്യോഗിക ഉദ്യോഗസ്ഥർക്കു പുറമെ വിവിധ സംഘടനകളുടെ കീഴിലുള്ള സന്നദ്ധ പ്രവർത്തകരും സ്തുത്യർഹമായ സേവനമാണ് ഹജ്ജ് നാളുകളിൽ കാഴ്ചവെച്ചത്. മലയാളികളടക്കമുള്ള സന്നദ്ധ വളൻറിയർമാരുടെ സേവനങ്ങളെക്കുറിച്ചും അറബ് മാധ്യമങ്ങൾ വാർത്തകളിൽ ഇടം നൽകിയിട്ടുണ്ട്. മിനയിൽ സന്നദ്ധസേവനത്തിന് വനിതകളുൾപ്പെടെ നിരവധി പേരായിരുന്നു രാപ്പകൽ ഭേദമില്ലാതെ രംഗത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.