മക്ക: വിശുദ്ധ ഹജ്ജിെൻറ കർമഭൂമിയായ മിനായിലേക്ക് ഹാജിമാരുടെ പ്രയാണം തുടങ്ങി. ദേശാന്തരങ്ങൾ കടന്നെത്തിയ 20 ലക് ഷം വിശ്വാസികളാണ് മിനായിലെ തമ്പുനഗരത്തിൽ
കൂടണയാൻ പുറപ്പെട്ടത്. മക്കയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് മിനാ. ഇവിടെ കൂടാരങ്ങളിൽ രാപാർത്താണ് ഇനിയുള്ള അഞ്ച് ദിവസങ്ങളിൽ ഹാജിമാർ കർമങ്ങൾ പൂർത്തിയാക്കുക.
ബസ് മാർഗവും നടന്നും തീർഥാടകർ മിനായിലെത്തുന്നുണ്ട്. ഇന്ത്യൻ ഹാജിമാർ വ്യാഴാഴ്ച ഇശാ നമസ്കാര ശേഷമാണ് പുറപ്പെട്ടത്. കേരളത്തിൽ നിന്ന് 25,000ത്തിൽ പരം പേരുണ്ട്. എല്ലാവരും തികഞ്ഞ തൃപ്തിയിലാണ് തീർഥാടനം തുടരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ മുഴുവൻ ഇന്ത്യക്കാരും മിനായിലെ കൂടാരങ്ങളിലെത്തുമെന്ന് ഹജ്ജ് മിഷൻ അറിയിച്ചു.
നാട്ടിൽ പ്രളയസാഹചര്യമാണെന്നറിഞ്ഞതോടെ ദൈവത്തിങ്കൽ നിന്ന് രക്ഷ തേടിയുള്ള പ്രാർഥനയിലാണ് മലയാളി തീർഥാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.