ഒ.ഐ.സി.സി ഹഫർ അൽ ബാതിൻ കമ്മിറ്റി ലഹരിവിരുദ്ധ ബോധവൽക്കരണവും ഉമ്മൻ ചാണ്ടി അനുസ്മരണവും പരിപാടി

ലഹരിവിരുദ്ധ ബോധവത്കരണവും ഉമ്മൻ ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ച് ഒ.ഐ.സി.സി ഹഫർ അൽ ബാതിൻ കമ്മിറ്റി

ഹഫർ അൽ ബാതിൻ: കേരള സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒ.ഐ.സി.സി ഹഫർ അൽ ബാതിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക അനുസ്മരണവും സംഘടിപ്പിച്ചു.

പ്രസിഡൻറ് വിബിൻ മറ്റത്ത് അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി സലീം കീരിക്കാട് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക-സാംസ്കാരിക സംഘടനകളും പ്രവാസി സമൂഹവും കൈകോർക്കുമ്പോഴേ ലഹരിമുക്ത സമൂഹം സൃഷ്ടിക്കാനാകൂവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് ഇക്ബാൽ ആലപ്പുഴ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ലഹരി ഉപയോഗത്തിെൻറ സാമൂഹിക, കുടുംബ, ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ വിശദീകരിച്ച അദ്ദേഹം, യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുന്നതിന് സമൂഹവും പ്രവാസി സംഘടനകളും കൂടുതൽ ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ജനറൽ സെക്രട്ടറി സൈഫുദ്ദീൻ പള്ളിമുക്ക് ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അനൂപ് പ്രഭാകരൻ, സജി പടിപ്പുര എന്നിവർ സംസാരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ നേതൃത്വവും പൊതുസേവന രംഗത്തെ നിസ്വാർത്ഥ സേവനങ്ങളും അനുസ്മരിച്ചുകൊണ്ട് നേതാക്കൾ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു. നിസാം കരുനാഗപ്പള്ളി സ്വാഗതവും റാഫി പരുതൂർ നന്ദിയും പറഞ്ഞു. ജിതേഷ് തെരുവത്ത്, ജോമോൻ ജോസഫ്, രതീഷ് ചിറക്കൽ, സമദ് കരുനാഗപ്പള്ളി, ഉസ്മാൻ പള്ളങ്ങൽ, മുഹമ്മദ്‌ അസ്‌ലം, ജംഷാദ് അലി, വി.ബി. സുനിൽകുമാർ, ഷാനവാസ് മതിലകം, അബ്ദുൾ ഗഫൂർ, വി.പി. റഷീദ്, സാജിദ് കളത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Hafar Al-Batin Committee Organizes OICC Anti-Drug Awareness Campaign and Oommen Chandy Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.