ജിദ്ദ: അറഫ സംഗമത്തിനിടെ പിറന്നത് രണ്ട് കൺമണികൾ. ലിബിയ, ഗാന എന്നിവിടങ്ങളിൽ നിന് ന് ഹജ്ജിനെത്തിയ രണ്ട് പേരാണ് അറഫയിലെ ആശുപത്രികളിൽ പ്രസവിച്ചത്. ജബലുറഹ്മ ആശുപത്രിയിലാണ് ലിബിയക്കാരിയായ സുആദ് മുഹമ്മദ് ബർബൂഷ് എന്ന 40 കാരി ആൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് അഷാൻ യൂസുഫിനൊപ്പം ഹജ്ജിനെത്തിയതായിരുന്നു. ഭാര്യക്ക് വേണ്ട സേവനങ്ങൾക്ക് നൽകിയ മെഡിക്കൽ സംഘത്തിന് അദ്ദേഹം നന്ദി അറിയിച്ചു. അറഫ എന്നാണ് കുഞ്ഞിന് പേരിട്ടത്.
ശർഖ് അറഫാത്ത് ആശുപത്രിയിലാണ് ആഫ്രിക്കയിലെ ഗാനയിൽ നിന്ന് ഹജ്ജിനെത്തിയ 23 കാരി മൈമൂന അലി പ്രസവിച്ചത്. അറഫ സംഗമത്തിനിടെ വൈകീട്ടായിരുന്നു പ്രസവം. കുട്ടിയും മാതാവും ആശുപത്രി വിട്ടു. ഇൗ ഹജ്ജ് സീസണിൽ എട്ട് കുഞ്ഞുങ്ങൾ പിറന്നതായാണ് കണക്ക്. മക്കയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രിയിൽ അഞ്ചും മശാഇറുകളിലെ ആശുപത്രികളിൽ മൂന്നും പ്രസവം നടന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്നെത്തിയ രണ്ട് വനിതകൾ മദീനയിൽ രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.