റിയാദ്: യു.ഡി.എഫ് സർക്കാരിെൻറ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘അഞ്ച് ഗാരൻറികൾ’ നടപ്പാക്കുന്നതിെൻറ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിച്ച തീരുമാനത്തെ റിയാദ് ഒ.ഐ.സി.സി സ്വാഗതം ചെയ്തു. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗത്തിെൻറയും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് ഇത്തരമൊരു മാതൃകാപരമായ തീരുമാനമെടുത്ത സർക്കാരിനെ റിയാദ് ഒ.ഐ.സി.സി ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു.
കേരളത്തിെൻറ പൊതുഗതാഗത മേഖലയിൽ വലിയ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് ‘ഇന്ദിരാ പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി. സാധാരണക്കാരായ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും വലിയൊരു ആശ്വാസം സമ്മാനിക്കുന്ന ഈ തീരുമാനം അവരുടെ യാത്രാക്കൂലി ഒഴിവാക്കി സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും. ഒപ്പം, പൊതു ഇടങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും സഞ്ചരിക്കാൻ ഇത് പ്രേരണയാകും.
സമൂഹത്തിെൻറ മുഖ്യധാരയിൽ നിന്ന് പലപ്പോഴും മാറ്റിനിർത്തപ്പെടുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തെക്കൂടി ഇതിൽ ഉൾപ്പെടുത്തിയത് യു.ഡി.എഫ് സർക്കാരിെൻറ പുരോഗമനപരമായ കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നത്. സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും മുൻഗണന നൽകുന്ന ഇത്തരം പദ്ധതികൾ സമൂഹത്തിന് തന്നെ മാതൃകയാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കൃത്യതയോടെ നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന ഇച്ഛാശക്തി അഭിനന്ദനാർഹമാണെന്നും, ഈ ജനക്ഷേമ തീരുമാനം പ്രവാസികൾക്കിടയിൽ വലിയ സന്തോഷവും ആവേശവുമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും റിയാദ് ഒ.ഐ.സി.സി ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.