റിയാദ്: ഇന്ത്യൻ എംബസിയിലെ കമ്യൂണിറ്റി വെൽഫെയർ കോൺസുലർ ദേശ്ബന്ധു ഭാട്ടിക്ക് പ്രവാസി ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകി. 37 വർഷമായി ഇന്ത്യൻ ഫോറിൻ സർവിസിലുള്ള അദ്ദേഹം റിയാദിൽ നിന്ന് മൂന്നുവർഷത്തെ ഒൗദ്യോഗിക കാലാവധി പൂർത്തിയാക്കിയാണ് ഡൽഹിയിലേക്ക് മടങ്ങിയത്.
നേരത്തെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും രണ്ടു തവണയായി ആറ് വർഷവും സേവനം അനുഷ്ടിച്ചിരുന്നു. മൂന്നുവർഷത്തെ റിയാദിലെ ഒൗദ്യോഗിക സേവന കാലാവധിയിൽ നിരവധി തൊഴിലാളി വിഷയങ്ങളിൽ ഇടപെടുകയും പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടത്തുകയും ചെയ്തു. ദമ്മാമിലും മറ്റും വിദൂരമേഖലകളിലും അദ്ദേഹം നേരിെട്ടത്തി ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി ഇടെപട്ടിരുന്നു.
റിയാദ് ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു. എംബസിയിൽ പുതിയ കമ്യൂണിറ്റി വെൽഫെയർ കോൺസുലറായി ചുമതലയേറ്റെടുക്കുന്ന ഫസ്റ്റ് സെക്രട്ടറിയും ഹെഡ് ഒാഫ് ചാൻസലറുമായ എം.ആർ. സജീവിനെ ചടങ്ങിൽ പൂച്ചെണ്ട് നൽകി ആദരിച്ചു.
എംബസി സെക്കൻഡ് സെക്രട്ടറി അസീം അൻവർ, കമ്യൂണിറ്റി വെൽഫെയർ അറ്റാഷെമാരായ ശ്യാം സുന്ദർ, രാജേഷ്, സഹ ഉദ്യോഗസ്ഥനായ സെയ്യിദ് എന്നിവർ ചടങ്ങിൽ അതിഥികളായി. സലീം മാഹി പരിപാടിയുടെ അവതാരകനായി. ഗുലാം ഖാൻ, ഇംതിയാസ് അഹമ്മദ്, ജമാൽ, നിഹ്മത്തുല്ല, അബ്ദുൽ ജബ്ബാർ, മുഹമ്മദ് ശംസ്, ഷംനാദ് കരുനാഗപ്പള്ളി, നാസർ നെസ്റ്റോ, ഫഹദ് നീലാംബരി, അഷ്റഫ് വേങ്ങാട്ട്, ഷഖീൽ അഹമ്മദ്, സനൂപ് പയ്യന്നൂർ, സൈഗാം ഖാൻ, മുഹമ്മദ് സൈഫ്, നസീർ ഹനീഫ, ഡോ. ജയചന്ദ്രൻ, ദീപക്, കെ.എൻ. വാസിഫ്, സിദ്ദീഖ് തുവ്വൂർ, നാസ് വക്കം (ദമ്മാം), ഷാജി മതിലകം (ദമ്മാം), ജലീൽ (ഖഫ്ജി), ഹുസൈൻ അലി (ദവാദ്മി), മുഹമ്മദ് സൈഫ്, ലുഖ്മാൻ പാഴൂർ, നേവൽ ഗുരുവായൂർ എന്നിവർ സാമൂഹിക പ്രതിനിധികളായി ചടങ്ങിൽ സംബന്ധിച്ചു. ഇബ്രാഹിം ഖരീം ഖിറാഅത്ത് നിർവഹിച്ചു. സൽമാൻ ഖാലിദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.