ജിദ്ദ: രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് വിഭാഗം തകർത്തു. ജോർഡൻ അതിർത്തിയായ ഹദീത വഴിയാണ് ആംഫിറ്റമിൻ ഗുളികകൾ കടത്താനുള്ള നീക്കമുണ്ടായത്.
നാലു വാഹനങ്ങളിലായി കൊണ്ടുവന്ന 13,25,433 ഗുളികകൾ കസ്റ്റംസ് പിടിച്ചെടുത്തു. വാഹനത്തിെൻറ വിവിധ ഭാഗങ്ങളിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് ഗുളികകൾ കൊണ്ടുവന്നത്. കസ്റ്റംസ് വിഭാഗത്തിെൻറ പതിവ് വാഹനപരിശോധനയിലാണ് സംശയം തോന്നിയത്.
പിടിയിലായവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് വിട്ടുകൊടുത്തു. പിടിച്ചെടുത്ത വാഹനങ്ങളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് സൗദി പൗരനെ ബുധനാഴ്ച തബൂക്കിൽ വധിച്ചതിന് പിന്നാലെയാണ് ഇൗ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.