ബുറൈദ: തണുപ്പകറ്റാൻ മുറിക്കുള്ളിൽ വിറക് കനലുകൾ കൂട്ടിയിട്ട് തീ കത്തിച്ചു. ശേഷം കിട ന്നുറങ്ങിയ ഇന്ത്യക്കാരൻ പുക ശ്വസിച്ച് മരിച്ചു. ഖസീം പ്രവിശ്യയിലെ ബുറൈദയിൽ എയർപോ ർട്ട് റൂട്ടിൽ താമസിച്ചിരുന്ന ഉത്തർപ്രദേശ് ശിഖാര സ്വദേശി ജമാലുദ്ദീൻ ജലാലുദ്ദീൻ സിദ്ദീഖിയാണ് (58) മരിച്ചത്. കൃഷിേതാട്ടത്തിലായിരുന്നുഇയാൾക്ക് ജോലി.
താമസവും കൃഷിയിടത്തോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു.കടുത്ത ശൈത്യം അനുഭവപ്പെടുന്ന പ്രദേശമാണ് ഇവിടെ. തണുപ്പിനെ പ്രതിരോധിക്കാൻ മുറിക്കുള്ളിൽ ഇറച്ചി ചുടുന്ന അടുപ്പ് വെച്ച് അതിനുള്ളിൽ കനലുകളിട്ട് കത്തിക്കുകയായിരുന്നു. പതിയെ എരിഞ്ഞുകൊണ്ടിരുന്ന വിറകിൽനിന്ന് വമിച്ച പുക മുറിക്കുള്ളിൽ നിറയുകയും ശ്വാസംമുട്ടി മരണം സംഭവിക്കുകയുമായിരുന്നു. ബുറൈദ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാത്രി റിയാദിലെത്തിച്ച് വ്യാഴാഴ്ച രാവിലെ ലക്നോയിലേക്കുള്ള വിമാനത്തിൽ കൊണ്ടുപോകും. ബുറൈദയിലെ സാമൂഹിക പ്രവർത്തകൻ സലാം പറാട്ടിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.