ജിദ്ദ: മഴവെള്ളപ്പാച്ചിലിൽ മുങ്ങിയ ലോറിയിലുണ്ടായിരുന്ന ഇന്ത്യക്കാരൻ മരിച്ചു. നാല് പേർ രക്ഷപ്പെട്ടു. അല്ലീത് മേഖലയിൽ ഗമീഖക്ക് കിഴക്ക് വാദി മൻസിയിലാണ് സംഭവം. അഞ്ച് േപർ സഞ്ചരിച്ച ലോറി വ്യാഴാഴ്ച വൈകുന്നേരമാണ് ഒഴുക്കിൽപ്പെട്ടതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ സഇൗദ് സർഹാൻ പറഞ്ഞു. വിവരമറിഞ്ഞ ഉടനെ സിവിൽ ഡിഫൻസിെൻറ രക്ഷാപ്രവർത്തന സംഘം സ്ഥലത്തെത്തി. നാല് പേരെ ലോറിക്ക് അടുത്ത് കണ്ടതായി വക്താവ് പറഞ്ഞു. അഞ്ചാമത്തെ ആളെ കണാനില്ലായിരുന്നു. ലോറിക്കടിയിൽപ്പെട്ടിക്കാമെന്ന് കരുതി വാഹനം പൊക്കിയെങ്കിലും തൊഴിലാളിയെ കണ്ടെത്താനായില്ല. പിന്നീട് താഴ്വരയിൽ നാല് കിലോമീറ്ററോളം ദൂരത്തിൽ വ്യാപകമായ തെരച്ചിൽ നടത്തി. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.