ജിദ്ദ: തെക്കൻ അതിർത്തി വഴി രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാനുള്ള നീക്കം തകർത്തു. 35 പേരെ പിടികൂടി. മൊത്തം 672 കിലോ ഹഷീഷ് പിടിച്ചെടുത്തു. പിടിയിലായവരിൽ 23 പേർ എേത്യാപ്യക്കാരാണെന്ന് ബോർഡർ ഗാർഡ് വക്താവ് കേണൽ. സാഹിർ അൽഹാർബി അറിയിച്ചു.
12 പേർ യമനികളാണ്. കഴിഞ്ഞ 10 ദിവസത്തിനിടെയാണ് ഇത്രയുംപേർ പിടിയിലായത്. ജീസാൻൗ നജ്റാൻ, അസീർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.