റിയാദ്: സൗദി അറേബ്യയിൽ കോവിഡ് സ്ഥിതിഗതികൾ മെച്ചപ്പെടുന്നു. രോഗമുക്തി നിരക്ക് ഉയർന്നനിലയിൽതന്നെ തുടരുന്നു. 3057 പേർ ശനിയാഴ്ച സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,94,218 ആയി. 2565 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 2,48,416 ആയി ആകെ രോഗബാധിതരുടെ എണ്ണം. 24 മണിക്കൂറിനിടെ 40 പേർ മരിച്ചു. ആകെ മരണസംഖ്യ 2447 ആയി. റിയാദ് 11, ജിദ്ദ 8, മക്ക 4, ദമ്മാം 1, ഹുഫൂഫ് 4, ത്വാഇഫ് 3, തബൂക്ക് 2, അൽഖർജ് 4, ബീഷ 1, അയൂൺ 1, അബൂഅരീഷ് 1 എന്നിവിടങ്ങളിലാണ് മരണം. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത് 51,751 പേരാണ്. ഇവരിൽ 2182 പേരുടെ നില ഗുരുതരമാണ്. ഒരുദിവസത്തിനിടെ 62,364 കോവിഡ് ടെസ്റ്റുകൾ നടന്നു. രാജ്യത്താകെ ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 2,622,786 ആയി. രാജ്യത്തെ ചെറുതും വലുതുമായ 202 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്. 
 
Tags:    
News Summary - covid-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.