ആർ.ഐ.സി.സി സമ്മേളന പ്രചാരണ പരിപാടി ആർ.ഐ.സി.സി കൺവീനർ ഉമർ ശരീഫ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ‘ഇസ്ലാം ധാർമികതയുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തിൽ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) സംഘടിപ്പിച്ച കാമ്പയിൻ സമാപനവും അഹ്ലൻ റമദാൻ സംഗമവും ഈ മാസം 17ന് റിയാദിൽ നടക്കും.
കേരളത്തിൽ നിന്നും സൗദിയിലെ വിവിധ പ്രവിശ്യകളിൽനിന്നുമുള്ള പ്രമുഖ പണ്ഡിതർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി റിയാദിലും മധ്യപ്രവിശ്യയിലും ബഹുമുഖ പദ്ധതികൾ നടപ്പാക്കും.
സമ്മേളനത്തിന്റെ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി. ഓൾഡ് സനാഇയ്യ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ആർ.ഐ.സി.സി കൺവീനർ ഉമർ ശരീഫ് ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കൺവീനർ അനീസ് എടവണ്ണ, രജിസ്ട്രേഷൻ കൺവീനർ തൻസീം കാളികാവ്, ഫിനാൻസ് കൺവീനർ അഷ്റഫ് തേനാരി തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ആഷിക് ബിൻ അഷ്റഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. അബ്ദുറഊഫ് സ്വലാഹി, റിയാസ് ചൂരിയോട്, മുജീബ് പൂക്കോട്ടൂർ സംസാരിച്ചു.
ഇസ്ലാഹി സെൻറർ പ്രസിഡൻറ് ഷാജഹാൻ പടന്ന അധ്യക്ഷത വഹിച്ചു. സെക്രട്ടറി അർഷദ് ആലപ്പുഴ സ്വാഗതവും ഷാനവാസ് കൊല്ലം നന്ദിയും പറഞ്ഞു. സുലൈ ഏരിയ സംഗമം ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി ഉദ്ഘാടനം ചെയ്തു.
ഇസ്ലാഹി സെൻറർ പ്രസിഡൻറ് ഉബൈദ് തച്ചമ്പാറ അധ്യക്ഷത വഹിച്ചു. ആഷിക് ബിൻ അഷ്റഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. പബ്ലിസിറ്റി കൺവീനർ അനീസ് എടവണ്ണ, രജിസ്ട്രേഷൻ കൺവീനർ തൻസീം കാളികാവ്, ഫിനാൻസ് കൺവീനർ ആരിഫ് മോങ്ങം, നബീൽ പയ്യോളി തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ആരിഫ് കക്കാട്, യാസർ അറഫാത്ത്, റിയാസ് ചൂരിയോട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.