ദമ്മാം: സ്വദേശിവത്കരണത്തിനിടയിലും സൗദിയിലെ ചില്ലറ വ്യാപാര മേഖലയില്‍ 12 ശതമാനം വളര്‍ച്ച. ഷോപ്പിങ് മാളുകളില്‍ 19 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് മാസത്തെ റിപ്പോര്‍ട്ടിലാണ് വളര്‍ച്ചാനിരക്ക് സൂചിപ്പിക്കുന്നത്. സ്വദേശിവത്കരണത്തിെൻറ ഭാഗമായി ആയിരത്തിലേറെ ഗ്രോസറി കടകള്‍ അടച്ചുപൂട്ടിയിരുന്നു.അല്‍ ജസീറ കാപിറ്റലാണ് ചില്ലറ വ്യാപാര മേഖലയുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രണ്ട് മാസങ്ങളില്‍ മാത്രം 12 ശതമാനത്തിെൻറ വളര്‍ച്ചയാണ് മേഖലയുണ്ടാക്കിയത്.2017 തുടക്കത്തില്‍ എണ്ണ വില ഇടിഞ്ഞിരുന്നു. ഇതും നിര്‍മാണ മേഖലയിലെ തകര്‍ച്ചയും മേഖലക്ക് തിരിച്ചടിയായി.കഴിഞ്ഞ പാദത്തില്‍ 17 ശതമാനം വീഴ്ചയായിരുന്നു മേഖലയില്‍. എന്നാല്‍ വീഴ്ചയില്‍ നിന്നും മേഖല കരകയറുന്നതായാണ് സൂചനകള്‍. മലയാളികള്‍ കാര്യമായുള്ളതാണ് ഈ മേഖല.എന്നാല്‍ സ്വദേശിവത്കരണ പ്രഖ്യാപനത്തോടെ നിരവധി ഷോപ്പിംഗ് സെൻററുകള്‍ അടച്ച് പൂട്ടി.
രാജ്യത്തോട്ടാകെ 1400 ചെറുകിട ഗ്രോസറി കടകളാണ് പൂട്ടിയത്. ഇതില്‍ ഭൂരിഭാഗവും ബിനാമി കച്ചവട സ്ഥാപനങ്ങളായിരുന്നു എന്നും സംശയമുണ്ട്. സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.ഈ മേഖലയിലേക്ക് വനിതകളുടെ കടന്നുവരവ് സ്വദേശിവത്കരണം ത്വരിതപ്പെടുത്തും. ഷോപ്പിങ് മാളുകളില്‍ 19 ശതമാനമാണ് വളര്‍ച്ച. അടുത്ത ഒരു വര്‍ഷത്തില്‍ പരിശീലനം നേടിയ പതിനായിരം യുവാക്കള്‍ ഈ മേഖലയിലേക്ക് കടന്നു വരും. ഇതില്‍ 47 ശതമാനം വനിതകളായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.