റിയാദ്: പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ പ്രവാസി പെൻഷൻ ഓണത്തിന് മുമ്പായി അനുവദിച്ച കേരള സർക്കാരിെൻറ നടപടിയെ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസി സമൂഹത്തിെൻറ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന ഈ തീരുമാനം ഏറെ ആശ്വാസകരമാണെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആഘോഷവേളയിൽ പെൻഷൻ ലഭ്യമാക്കുന്നത് കുടുംബങ്ങൾക്ക് വലിയ സന്തോഷമാണെന്ന് പ്രസിഡൻറ് സലീം കളക്കര, ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി എന്നിവർ വ്യക്തമാക്കി. നാടിെൻറ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നൽകിയ പ്രവാസികൾക്ക് വാർധക്യകാലത്ത് സാമ്പത്തിക സുരക്ഷ നൽകാൻ ഇതിലൂടെ സാധിക്കും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കും നാട്ടിൽ തിരിച്ചെത്തിയവർക്കും ഇത് വലിയ താങ്ങാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
പ്രവാസി ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ അർഹരിലേക്ക് എത്തിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ക്ഷേമനിധി നടപടികൾ ലളിതമാക്കാനും ആനുകൂല്യങ്ങൾ കൃത്യസമയത്ത് നൽകാനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നടപടികളെ എന്നും പിന്തുണയ്ക്കുമെന്നും സംഘടന അറിയിച്ചു.
പെൻഷൻ സമയബന്ധിതമായി അനുവദിച്ച കേരള സർക്കാർ, മുഖ്യമന്ത്രി, പ്രവാസി കാര്യവകുപ്പ് മന്ത്രി വി.ഡി. സതീശൻ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സക്കീർ ദാനത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, ബാസ്റ്റിൻ ജോർജ്ജ്, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ എന്നിവരും സർക്കാറിെൻറ ഈ നടപടിയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.