അമീർ അബ്ദുറഹ്മാൻെറ മൃതദേഹം മക്കയിൽ ഖബറടക്കി

ജിദ്ദ: അന്തരിച്ച അമീർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസിെൻറ മയ്യിത്ത് മക്കയിൽ ഖബറടക്കി. വെള്ളിയാഴ്ച മസ്ജിദുൽ ഹറാമിലെ ഇശാ നമസ്കാരത്തിനു ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിനു ശേഷമാണ്  ഖബറടക്കം നടന്നത്. ഹറമിലെ മയ്യിത്ത്നമസ്കാരത്തിൽ സഹോദരനും സൗദി ഭരണാധികാരിയുമായ സൽമാൻ രാജാവ്, കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, സൽമാൻ രാജാവിെൻറ ഉപദേഷ്ടാവ് അമീർ അബ്ദുൽ ഇലാഹ് ബിൻ അബ്ദുൽ അസീസ്,  ബഹ്റൈൻ  ഉപപ്രധാനമന്ത്രി ശൈഖ് അലി ബിൻ ഖലീഫ ആലു ഖലീഫ, ബഹ്റൈൻ നാഷണൽ ഗാർഡ് മേധാവി ശൈഖ് മുഹമ്മദ് ബിൻ ഇൗസ ആലു ഖലീഫ, ബഹ്റൈൻ രാജാവിെൻറ നേരിട്ടുള്ള പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആലു ഖലീഫ  തുടങ്ങി അമീറുമാർ, മന്ത്രിമാർ, ഭരണ, സൈനിക രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ പെങ്കടുത്തു. 

മക്കയിലെ ഹയ്യ് അൽഅദ്ലിലെ മഖ്ബറത്തുൽ ഉമറാഅ്ലാണ് ഖബറടക്കം നടന്നത്. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ,  സൽമാൻ രാജാവിെൻറ ഉപദേഷ്ടാവ് അമീർ മൻസൂർ ബിൻ മുത്ഇബ്, ടൂറിസം പുരാവസ്തു അതോറിറ്റി മേധാവി അമീർസുൽത്താൻ ബിൻ സൽമാൻ, മക്ക അസിസ്റ്റൻറ് അമീർ അമീർ അബ്ദുല്ല ബിൻ ബന്ദർ തുടങ്ങിയവർ ഖബറടക്ക ചടങ്ങിനെത്തിയിരുന്നു.  28 വർഷത്തോളം സൗദി അറേബ്യയുടെ സൗദി പ്രതിരോധ, ഏവിയേഷൻ സഹ മന്ത്രിയായിരുന്ന അമീർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. 

അതേ സമയം, അമീർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസിെൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം തുടരുകയാണ്. വിവിധ അറബ്, ഗൾഫ് രാജ്യ ഭരണാധികാരികൾ സൽമാൻ രാജാവിന് അനുശോചന സന്ദേശമയച്ചു. മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ, ലബനാൻ പ്രധാനമന്ത്രി സഅദ് അൽഹരീരി, ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് സീസി, മുൻ ലബനാൻ പ്രധാനമന്ത്രി തമാം സലാം  തുടങ്ങിയവർ അനുശോചന സന്ദേശമയച്ചവരിൽപെടും. 
അമീർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസിന് അനുശോചന ചടങ്ങ് ജിദ്ദയിലെ ഖസ്റു ശാത്വിഅ്ലാണ് ഒരുക്കിയിരിക്കുന്നത്.   മൂന്ന് ദിവസം അനുശോചനമറിയിച്ചെത്തുന്നവരെ കൊട്ടാരത്തിൽ  സ്വീകരിക്കും.

Tags:    
News Summary - amir aburahman obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.