മക്ക: ജിദ്ദ വിമാനത്താവളം വഴി ഇന്ത്യൻ ഹാജിമാരുടെ വരവ് ആരംഭിച്ചു. അഹ്മദാബാദിൽന ിന്നുള്ള 420 പേരാണ് ശനിയാഴ്ച രാത്രി 10ഒാടെ ജിദ്ദ വഴി മക്കയിലെത്തിയത്. കോൺസൽ ജനറൽ മു ഹമ്മദ്നൂർ റഹ്മാൻ ശൈഖിെൻറ നേതൃത്വത്തിൽ ഹാജിമാരെ സ്വീകരിക്കാനായി ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വളൻറിയർമാരും ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തി. മദീന വഴിയുള്ള ഇന്ത്യൻ തീർഥാടകരുടെ വരവ് അവസാനിച്ചു. ഇൗ വർഷം ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 63,000 തീർഥാടകർ മദീന വഴിയും 77,000 പേർ ജിദ്ദ വഴിയുമാണ് എത്തുന്നത്.
ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയിൽനിന്നുള്ള അവസാന സംഘത്തെ വഹിച്ചുകൊണ്ടുള്ള വിമാനം ജിദ്ദയിൽ ഇറങ്ങുക. ജിദ്ദയിൽ എത്തുന്ന ഹാജിമാരുടെ മദീന സന്ദർശനം ഹജ്ജിന് ശേഷം ആയിരിക്കും. മദീന വഴി ഇതുവരെ 61,806 ഹാജിമാർ സൗദിയിൽ എത്തിയിട്ടുണ്ട്. . കേരളത്തിൽനിന്ന് ഹജ്ജ് കമ്മിറ്റിയിൽ വരുന്ന മലയാളി ഹാജിമാരുടെ അവസാന സംഘം ശനിയാഴ്ച രാത്രിയോടെ മദീനയിലെത്തി.
1200 പേരാണ് ശനിയാഴ്ച മദീനയിലെത്തിയത്. കോഴിക്കോട്ടുനിന്ന് വൈകീട്ട് 5.45ന് പുറപ്പെട്ട അവസാന വിമാനത്തിൽ 300 പേരാണ് ഉണ്ടായിരുന്നത്. ഇതോടെ രണ്ട് എംബാർക്കേഷൻ പോയൻറുകളിൽനിന്നായി 13,472 ഹാജിമാർ ഇതിനകം സൗദിയിൽ എത്തിയിട്ടുണ്ട് . ഇതിൽ 4200 ഹാജിമാർ മക്കയിലെത്തി ഉംറ നിർവഹിച്ചു. ബാക്കിയുള്ള 8424 ഹാജിമാർ മദീന സന്ദർശനത്തിലാണ്. ഈ മാസം 28 ഓടുകൂടി കേരളത്തിൽനിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.