റിയാദ്: അഹ്ലൻ കേരള കലാകാരന്മാരെല്ലാം നിറമനസ്സിലാണ്. പലരും സൗദിയിൽ ആദ്യമായെത ്തിയവർ. ഇൗ മണ്ണിലെ ഇന്ത്യൻ മഹോത്സവം ചരിത്രം കുറിക്കുമെന്ന് ഉറപ്പാണെന്ന് എല്ലാവര ും ഒരേ മനസ്സോടെ പറയുന്നു. ചിത്രവർഷങ്ങൾ അവിസ്മരണീയ വിരുന്നായിരിക്കുമെന്ന് പിന ്നണി ഗായകൻ അഫ്സൽ. സർക്കാർ അനുമതിയോടെയുള്ള പരിപാടി ആദ്യമാണിവിടെ തനിക്ക്. വർഷങ്ങൾക്കു മുമ്പ് വന്നതാണ്. ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന വേദിയായതിനാൽ അനുമതി ഉറപ്പാണല്ലോ. അതിനാൽ, ധൈര്യസമേതം പരിപാടി ഏറ്റെടുക്കുകയായിരുന്നു -അഫ്സൽ പറഞ്ഞു.
ഗായിക രാജലക്ഷ്മി വലിയ അത്ഭുതത്തിലും സന്തോഷത്തിലുമാണ്. ആദ്യമായാണ് സൗദിയിൽ. ചരിത്രത്തിെൻറ ഭാഗമാവുമീ പരിപാടി എന്ന് രാജലക്ഷ്മി പറഞ്ഞു. സൗദിയിൽ മാറ്റത്തിെൻറ കാലത്ത് മലയാളി ഉത്സവത്തിന് തുടക്കംകുറിക്കുകയാണല്ലോ. സൗദിയിലെ ആദ്യ ഇന്ത്യൻ മേളയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഞങ്ങൾക്ക് പിന്നാലെ ഇന്ത്യയിൽ നിന്ന് ഇനിയും പ്രമുഖ കലാകാരന്മാർ വരുമെന്നും രാജലക്ഷ്മി പറഞ്ഞു. മലയാളികൾക്ക് മുന്നിൽ മികവിെൻറ സംഗീതവിരുന്നൊരുക്കാനുള്ള റിഹേഴ്സലിലാണ് താരങ്ങൾ. പ്രോഗ്രാം ഡയറക്ടർ എം.വി. അജിത്തിെൻറ നേതൃത്വത്തിലാണ് കലാവിരുന്നിെൻറ അലകും പിടിയും നേരെയാക്കുന്നത്.
അഹ്ലൻ കേരളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മാധ്യമം മാർക്കറ്റിങ് ജനറൽ മാനേജർ മുഹമ്മദ് റഫീഖ് പറഞ്ഞു. ജനങ്ങൾ അമിതമായ പ്രതീക്ഷയിലാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഉത്തരവാദിത്തം ഏറി. വലിയ തരംഗമായിക്കഴിഞ്ഞു അഹ്ലൻ കേരള എന്നും അദ്ദേഹം പറഞ്ഞു.
ആദ്യദിനം വൈറൽ സൂപ്പർ സ്റ്റാർ മേളയാണ്. ജനപ്രിയ നടൻ ടൊവീനോക്ക് പിന്നാലെ വേദിയിൽ മിന്നാൻ ന്യൂജൻ ഗായകരെല്ലാം തയാറായിക്കഴിഞ്ഞു. ഗായിക ചിത്ര ബുധനാഴ്ച രാത്രിയോടെ റിയാദിലെത്തി. ടൊവീനോ നേരത്തേ എത്തിയിട്ടുണ്ട്.ദുറത്ത് അൽ റിയാദിലെ എക്സ്പോ ഗ്രൗണ്ട് സജ്ജമാണ്. പുരുഷാരത്തെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഇവിടെ പൂർത്തിയായിട്ടുണ്ട്. ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ‘മാധ്യമം’ പബ്ലിഷർ ടി.കെ. ഫാറൂഖ്, ഗൾഫ് മാധ്യമം-മീഡിയവൺ മിഡിൽ ഇൗസ്റ്റ് ഡയറക്ടർ സലീം അമ്പാലൻ എന്നിവർ അവസാന ഒരുക്കങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.