സൗദി അറേബ്യയിൽ കോവിഡ് ടെസ്റ്റ് 60 ലക്ഷം കവിഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് പരിശോധന 60 ലക്ഷം കവിഞ്ഞു. ശനിയാഴ്ച 43,032 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ ആകെ പരിശോധന 60,09,916 ആയി. ഇതിൽ 3,29,271 എണ്ണമാണ് പോസിറ്റീവ് ആയത്. അതിൽ 3,09,430 രോഗികളാണ് സുഖം പ്രാപിച്ചത്. 4458 പേർ ഇതിനകം മരണത്തിന് കീഴടങ്ങി. ബാക്കി 15,383 പേർ രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 1166 പേരുടെ നില ഗുരുതരമാണ്.

ശനിയാഴ്ച 551 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1078 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 28 പേർ മരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 94 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമാണ്. റിയാദ് 2, ജിദ്ദ 5, മക്ക 4, മദീന 1, ഹുഫൂഫ് 1, ത്വാഇഫ് 1, ബുറൈദ 1, അബഹ 3, ജീസാൻ 4, ബീഷ 1, അബൂ അരീഷ് 3, അൽബാഹ 1, അഹദ് മസറ 1 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്- 51. മക്ക 50, മദീന 42, ഹുഫൂഫ് 37, യാംബു 31, റിയാദ് 29, മുബറസ് 24, ബൽജുറഷി 24, ദഹ്റാൻ 16, ഹാഇൽ 16, ജീസാൻ 15, ദമ്മാം 13, ഖത്വീഫ് 13, ജുബൈൽ 12 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

മരണം പ്രദേശം തിരിച്ച കണക്ക്

റിയാദ് 1031, ജിദ്ദ 899, മക്ക 712, ഹുഫൂഫ് 240, ത്വാഇഫ് 188, മദീന 131, ദമ്മാം 123, അബഹ 89, ജീസാൻ 89, ബുറൈദ 87, മുബറസ് 68, തബൂക്ക് 66, അറാർ 62, ഹാഇൽ 61, ഹഫർ അൽബാത്വിൻ 59, മഹായിൽ 41, സബ്യ 38, അൽബാഹ 34, ഖത്വീഫ് 32, അബൂ അരീഷ് 27, ഖമീസ് മുശൈത്ത് 25, സകാക 24, ബീഷ 24, വാദി ദവാസിർ 23, അൽറസ് 23, ബെയ്ഷ് 23, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 15, സാംത 14, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽനമാസ് 7, അൽഅർദ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, അൽ-ജഫർ 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, അഹദ് മസാറ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദമാദ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, റാബിഖ് 1, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.