റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച 30 പേർ മരിച്ചു. ആകെ മരണസംഖ്യ 579 ആയി. മക്ക (9), ജിദ്ദ (13), റിയാദ് (9), മദീന (2), ത്വാഇഫ് (1), തബൂക്ക് (2) എന്നിവിടങ്ങളിലാണ് മരണം. 2369 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 68159 ആയി.
പുതുതായി 2171 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. ഇതോടെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 91182 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22,444 ആളുകൾ ചികിത്സയിലുണ്ട്. ഇതിൽ 1321 പേരുടെ നില ഗുരുതരമാണ്. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 16,976 േകാവിഡ് പരിശോധനകളാണ് നടന്നത്. ഇേതാടെ രാജ്യത്ത് ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 870,963 ആയി. ബുധനാഴ്ച ഒമ്പത് പേർ മരിച്ചതിനാൽ മക്കയിൽ ആകെ മരണസംഖ്യ 239 ഉം 13 പേർ മരിച്ചതിനാൽ ജിദ്ദയിൽ 187 ഉം ആയി. കോവിഡ് വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 171 ആണ്.
പുതിയ രോഗികൾ:
റിയാദ് 683, ജിദ്ദ 418, മക്ക 279, മദീന 167, ദമ്മാം 133, ത്വാഇഫ് 85, ഖത്വീഫ് 70, അൽഖോബാർ 54, ഹുഫൂഫ് 31, ജുബൈൽ 26, ഖമീസ് മുശൈത് 25, യാംബു 12, അൽമുവയ്യ 12, സബ്യ 12, മുസാഹ്മിയ 12, റാസതനൂറ 10, ഹാഇൽ 8, നജ്റാൻ 8, തബൂക്ക് 8, ദഹ്റാൻ 7, ജീസാൻ 7, ബീഷ 6, അലൈത് 6, അൽനമാസ് 5, സഫ്വ 5, അൽമഹാനി 4, ബേഷ് 4, ശറൂറ 4, അൽഖർജ് 4, വാദി ദവാസിർ 4, ഉംലജ് 4, അൽമുബറസ് 3, ഖുൻഫുദ 3, അബഹ 3, സൽവ 3, ഹഫർ അൽബാത്വിൻ 3, അൽജഫർ 2, മഹായിൽ 2, അൽബഷായർ 2, സബ്ത് അൽഅലായ 2, നാരിയ 2, അബൂ അരീഷ് 2, അൽഅർദ 2, സാംത 2, മഖ്വ 1, അൽമൻദഖ് 1, അൽഗാര 1, ഹനാഖിയ 1, നമീറ 1, ദലം 1, മൈസാൻ 1, ഉമ്മു അൽദൂം 1, ബിലാസ്മർ 1, വാദി ബിൻ ഹഷ്ബൽ 1, അബ്ഖൈഖ് 1, അൽദർബ് 1, അൽഅയ്ദാബി 1, അൽദായർ 1, ദമാദ് 1, ഖുലൈസ് 1, ഹബോന 1, അൽഉവൈഖല 1, ദറഇയ 1, അഫീഫ് 1, ബിജാദിയ 1, ദവാദ്മി 1, അൽറയീൻ 1, സുലൈയിൽ 1, റൂമ 1, റുവൈദ അൽഅർദ് 1.
മരണസംഖ്യ:
മക്ക 239, ജിദ്ദ 187, മദീന 53, റിയാദ് 39, ദമ്മാം 19, ഹുഫൂഫ് 6, ത്വാഇഫ് 5, തബൂക്ക് 5, അൽഖോബാർ 4, ജുബൈൽ 3, ബുറൈദ 4, ബീഷ 3, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.