ജിദ്ദ: എട്ടുവയസുകാരിയുടെ വിവാഹം നടത്താനുള്ള നീക്കം അധികൃതര്‍ തടഞ്ഞു. ശിശുക്ഷേമത്തിനായി നിലവില്‍ വന്ന പ്രത്യേക ഹോട്ട്ലൈന്‍ സംവിധാനം വഴിയാണ് നടപടിയെടുത്തത്. വടക്കന്‍ മേഖലയിലാണ് സംഭവം. 30 വയസുകാരനുമായാണ് ബാലികയുടെ വിവാഹം നിശ്ചയിച്ചത്. ‘ചൈല്‍ഡ് സപ്പോര്‍ട്ട് ഹോട്ട്ലൈനി’ലേക്ക് വന്ന ഒരുവിളിയില്‍ നിന്നാണ് അധികൃതര്‍ക്ക് ഈ വിവരം ലഭിച്ചത്. ഉടനടി ഇടപെട്ട ഉദ്യോഗസ്ഥ സംഘം വിവാഹം തടയുകയായിരുന്നു. പണത്തിന് വേണ്ടിയാണ് മകളെ വിവാഹം ചെയ്തു നല്‍കാന്‍ പിതാവ് തയാറായതെന്ന് ‘മക്ക ദിനപത്രം’ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ എട്ടുവയസ്സുണ്ടായിരുന്ന മറ്റൊരു മകളെ കഴിഞ്ഞവര്‍ഷം പ്രായക്കൂടുതലുള്ള മറ്റൊരാള്‍ക്ക് വിവാഹം ചെയ്ത് കൊടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.