റിയാദ്: ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ പരാതി കൊടുത്ത മലയാളികളടങ്ങുന്ന തൊഴിലാളികള്‍ ഒടുവില്‍ സുമനസ്സുകളുടെ സഹായത്തോടെ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങി. മൂന്ന് മാസത്തിലധികം ശമ്പളം കിട്ടാതെ വന്നതോടെയാണ് സ്വകാര്യ കോണ്‍ട്രാക്റ്റിങ് കമ്പനിക്കെതിരെ ഡിസംബര്‍ രണ്ടിന് ലേബര്‍ കോടതിയില്‍ പരാതി നല്‍കിയത്. ശ്യാംകുമാര്‍ (കൊല്ലം), ഷാജു (ഇടുക്കി), സഞ്ജു (കോട്ടയം), ബിജോം (കോട്ടയം), അരുണ്‍ (കോട്ടയം), തമിഴ്നാട്ടുകാരായ അരുണ്‍ അലക്സ് രാജു, ശെല്‍വരാജ് എന്നിവരാണ് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ശ്രീലങ്ക എയര്‍ലൈന്‍സില്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ഇവരുടെ കൂടെ കേസ് നല്‍കിയ അനില്‍കുമാര്‍ (തിരുവനന്തപുരം), അനന്തു (അടൂര്‍), തമിഴ്നാട്ടുകാരായ പ്രവീണ്‍, മഹേശ്വരന്‍, ഗണേഷ മൂര്‍ത്തി, ഹിദായത്തുല്ല എന്നിവരുടെ നടപടക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ അധികം വൈകാതെ നാട്ടിലേക്ക് മടങ്ങും. കമ്പനിയുമായുള്ള രണ്ടു വര്‍ഷത്തെ എഗ്രിമെന്‍റ് കാലാവധി തീരാത്തതിനാല്‍ ഇഖാമക്ക് ചെലവായ തുക പിടിച്ചതിന് ശേഷമുള്ള ശമ്പള കുടിശ്ശികയും വിമാന ടിക്കറ്റും കമ്പനി അധികൃതര്‍ നല്‍കി. നാട്ടില്‍ നിന്ന് വാഗ്ദാനം ചെയ്ത ശമ്പളം തുടക്കത്തില്‍ തന്നെ കിട്ടിയിരുന്നില്ല.
ഉള്ള ശമ്പളവും മുടങ്ങിയതോടെയാണ് തൊഴിലാളികള്‍ കോടതിയിലത്തെിയത്. തുടക്കത്തില്‍ കോടതി കേസ് പരിഗണിച്ചപ്പോള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. കേസ് വീണ്ടും കോടതി വിളിച്ചപ്പോള്‍ തൊഴിലാളികളുമായി കമ്പനി പ്രതിനിധികള്‍ സംസാരിക്കുകയും തിരിച്ചു വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തൊഴിലാളികള്‍ ഇതിന് തയാറായില്ല. കമ്പനി താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയതോടെ സാമൂഹിക പ്രവര്‍ത്തകന്‍ ഷാനവാസ് രാമഞ്ചിറയുടെ സഹായത്തോടെ താല്‍ക്കാലികമായി സൗകര്യപ്പെടുത്തിയ ഇടുങ്ങിയ മുറിയിലാണ് ഇവര്‍ മാസങ്ങളായി കഴിഞ്ഞു കൂടിയിരുന്നത്.
ഇദ്ദേഹത്തിന്‍െറ സഹായത്തോടെയാണ് കമ്പനി അധികൃതരുമായി സംസാരിച്ച് ഒത്തു തീര്‍പ്പിലത്തെിയത്. നിസാര്‍ ആദിനാട്, നജീം കുറ്റിപ്പുറം എന്നിവരും സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.