റിയാദ്: നിയമലംഘനം നടത്തിയ ഏഴ് റിക്രൂട്ട്മെന്‍റ് കമ്പനികളുടെ ലൈസന്‍സ് തൊഴില്‍ വകുപ്പ് റദ്ദാക്കി. അധികൃതരുടെ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി. തൊഴിലാളികള്‍ക്ക് ലഭ്യമാക്കേണ്ട സൗകര്യങ്ങളില്‍ വീഴ്ച വരുത്തുക, മറ്റ് കമ്പനികള്‍ക്ക് തൊഴിലാളികളെ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പാലിക്കാതിരിക്കുക, വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടത്തെിയിരുന്നു.
കമ്പനികളുടെ കീഴിലുള്ള സ്ഥലങ്ങള്‍ പരിശോധിച്ച് തൊഴിലാളികളില്‍ നിന്ന് മൊഴിയെടുത്തതിന് ശേഷമാണ് അധികൃതര്‍ അനുമതി റദ്ദാക്കിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ട നടപടികള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴില്‍ വകുപ്പ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ഈ രീതിയിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 19911 എന്ന സൗജന്യ നമ്പറിലോ musaned@mol.gov.sa എന്ന വെബ്സൈറ്റിലോ പരാതി നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.