റിയാദ്: സൗദിയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. നിലവില്‍ 21 ദശലക്ഷം ഉപഭോക്താക്കളുള്ളതായി കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമീഷന്‍ (സി.ഐ.ടി.സി) വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളില്‍ 66 ശതമാനവും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. സാമൂഹിക സമ്പര്‍ക്കങ്ങളും സര്‍ക്കാര്‍- സര്‍ക്കാരേതര സേവനങ്ങളും ഓണ്‍ലൈന്‍ വഴിയായതോടെ ഇന്‍റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ നിരക്കിലും വന്‍വര്‍ധനയാണുണ്ടായത്. ആവശ്യക്കാരില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അതിവേഗ ഇന്‍റര്‍നെറ്റ് സംബന്ധമായ അന്വേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
സൗദിയിലെ വിവിധ പ്രവിശ്യകളിലെ നഗരങ്ങളില്‍ വ്യാപകമായിവരുന്ന അതിവേഗ ഇന്‍റര്‍നെറ്റ് തലമുറയിലെ ത്രീജി, ഫോര്‍ ജി ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കുകള്‍ ലഭ്യമായതോടെ വരുന്ന വര്‍ഷങ്ങളില്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ അപേക്ഷകളില്‍ വന്‍വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സ്മാര്‍ട്ട് ഫോണുകളും മറ്റ് വാര്‍ത്താവിനിമയ ഉപകരണങ്ങളും ഉപയോഗിക്കുന്നവരുടെ ആധിക്യവും ഭാവിയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നും സി.ഐ.ടി.സി ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.