ജിദ്ദ: മയക്കുമരുന്ന് പരിശോധനക്കെന്ന് പറഞ്ഞ് മലയാളിയുടെ ബഖാലയില്‍ കയറി പഴ്സില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. ജിദ്ദ റുവൈസിലെ കേരള സ്റ്റോര്‍ ബഖാലയിലാണ് വ്യാഴാഴ്ച സ്വദേശി എന്ന് തോന്നുന്ന ഒരാള്‍ പഴ്സില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത്. കട നടത്തുന്ന സൈനുദ്ദീനും സാധനം വാങ്ങാന്‍ വന്ന ഒരാളും മാത്രമേ കടയിലുണ്ടായിരുന്നുള്ളു. ഈ സമയത്താണ് കുറത്ത നിറത്തിലുള്ള യുവാവ് കടയില്‍ കയറി മയക്കുമരുന്ന് പരിശോധനയാണെന്നും പേടിക്കാനൊന്നുമില്ല എന്നും പറഞ്ഞ് ഇഖാമ ആവശ്യപ്പെട്ടത്. രണ്ട് പേരും ഇഖാമ കാണിച്ചു. ശേഷം പഴ്സ് പരിശോധിക്കണമെന്ന് പറഞ്ഞ് രണ്ടുപേരുടേയും പഴ്സ് ആവശ്യപ്പെട്ടു. ആദ്യം കടയില്‍ വന്നയാളുടേത് പരിശോധിക്കുകയും അതില്‍ പണം ഒന്നു ഇല്ലാത്തത് മൂലം തിരിച്ച് കൊടുക്കുകയും ചെയ്തു. ശേഷം സൈനുദ്ദീന്‍െറ പഴ്സ് പരിശോധിച്ചു. അതിലെ പണം സൂത്രത്തില്‍ കൈക്കലാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട സൈനുദ്ദന്‍ ഉടന്‍ തന്നെ ഷോപ്പിന്‍െറ ഡോറിന് മുന്‍വശം നിന്ന് ഇയാളെ തടഞ്ഞു പഴ്സ് സ്വന്തമാക്കി ഉടനെ തന്നെ ഷോപ്പിന്‍െറ പുറത്തിറങ്ങി. ഉടനെ തന്നെ കള്ളനും പുറത്ത് കടന്ന് സൈനുദ്ദീന്‍െറ നേരെ ആക്രമിക്കാന്‍ വന്നു. സൈനുദ്ദീന്‍ ഉടന്‍ തന്നെ റോഡിലേക്ക് ഇറങ്ങിയതോടെ പന്തികേടാണ് തോന്നി മോഷ്ടാവ് കാറോടിച്ച് പോവുകയായിരുന്നു. കാറിന്‍െറ നമ്പര്‍ സൈനുദ്ദീന്‍ കുറിച്ചിട്ടുണ്ട്. സ്പോണ്‍സര്‍ വഴി പൊലീസില്‍ പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.