മക്ക: ഹജ്ജ് സീസണിലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മക്ക പൊലീസ് നടത്തിയ പരിശോധനയിൽ വ്യാജ രേഖകൾ നിർമിച്ച 18 വിദേശികളെ പിടികൂടി. അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. താമസ രേഖകൾ (ഇഖാമ), നുസുക് കാർഡുകൾ, ഹജ്ജ് കൈവളകൾ എന്നിവ വ്യാജമായി നിർമിച്ചതാണ് ഇവർക്കെതിരെയുള്ള കുറ്റം.
ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിെൻറ ഭാഗമായാണ് ഈ അറസ്റ്റ്. പിടിയിലായവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊതുസുരക്ഷാ വിഭാഗം അറിയിച്ചു.
ഹജ്ജ് സംബന്ധമായ എല്ലാ ചട്ടങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന നമ്പറുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്: മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ: 911, രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ: 999.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.