അൽഖോബാർ: ന്യുമോണിയ ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. അൽഖോബാറിലെ അല്‍മന ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ മലപ്പുറം തിരൂർ ചെമ്പ്ര സ്വദേശി മുണ്ടായപ്പുറത്ത് വീട്ടിൽ ബഷീർ വടക്കേടത്ത് (51) ആണ് മരിച്ചത്. പരേതരായ ബാവുണ്ണി മൂപ്പൻ, ഫാത്തിമ ദമ്പതികളുടെ മകനാണ്. 28 വർഷമായി സൗദിയിൽ പ്രവാസിയായ ബഷീർ ബിൻസാഗർ കമ്പനിയിൽ സെയിൽസ്മാനായിരുന്നു. ഖോബാർ ഇന്ത്യൻ ഇസ്‌ലാഹി സൻെറർ വൈസ് പ്രസിഡൻറും സൗദി ഇന്ത്യൻ ഇസ്‌ലാഹി സൻെറർ നാഷനൽ കമ്മിറ്റി അംഗവുമായിരുന്നു. കെ.എം.സി.സി പ്രവർത്തകനുമായിരുന്നു.
ഭാര്യ: സൗദാബി, മക്കൾ: റമിദ ഫാത്തിമ, രിസ്വാൻ ബഷീർ, രിദ ഫാത്തിമ. മൃതദേഹം തുഖ്ബയിൽ ഖബറടക്കുന്നതിനുവേണ്ട നിയമ നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്. ഇഖ്ബാൽ ആനമങ്ങാട്, സിറാജ് ആലുവ, ഹബീബ് പൊയിൽതൊടി, ഷാജഹാൻ പുല്ലിപ്പറമ്പ്, സിദ്ദീഖ് പാണ്ടികശാല എന്നിവർ നിയമ നടപടികൾക്കുള്ള ജോലികൾ ചെയ്തുവരുന്നു. അൽഖോബാറിലെ മത സാമൂഹിക രംഗത്ത് സജീവമായിരുന്ന ബഷീറിൻെറ വേർപാടിൽ സൗദി ഇന്ത്യൻ ഇസ്‌ലാഹി സൻെറർ നാഷനൽ കമ്മിറ്റി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.