വിജയ് ദം ദം ബിരിയാണി: ദമ്മിടാൻ കല്ലു എത്തി; റോഡ് ഷോയ്ക്ക് നാളെ നജ്റാനിൽ തുടക്കം

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ബിരിയാണി പാചകമത്സരമായ ഗൾഫ് മാധ്യമം ‘വിജയ് ദം ദം ബിരിയാണി’ മത്സരത്തിെൻറ ആവേശം വാനോളമുയർത്തി മെഗാ റോഡ് ഷോയ്ക്ക് നാളെ (ജനു. 23, വെള്ളിയാഴ്ച) നജ്റാനിൽ തുടക്കമാകും. നജ്റാനിലെ അൽ അസം മാളിലെ സിറ്റി ഫ്ലവർ ഡിപ്പാർട്ട്മെൻറ് സ്റ്റോറിലാണ് റോഡ് ഷോയുടെ ആദ്യ വേദി. തുടർന്ന് ശനിയാഴ്ച (ജനു. 24) അബഹയിലെ സിറ്റി ഫ്ലവർ ഡിപ്പാർട്ട്മെൻറ് സ്റ്റോറിലും പരിപാടി നടക്കും.

പ്രശസ്ത അവതാരകനും ഫുഡ് വ്ലോഗറും മജീഷ്യനുമായ രാജ് കലേഷാണ് റോഡ് ഷോ നയിക്കുന്നത്. ‘കല്ലു’ എന്ന പേരിൽ പ്രശസ്തനായ രാജ് കലേഷ് സൗദിയിലെത്തിയിട്ടുണ്ട്. നാളെ അദ്ദേഹം നജ്റാനിലെത്തി ആഘോഷപൂർവം റോഡ് ഷോയ്ക്ക് തുടക്കം കുറിക്കും. ശേഷം റിയാദ്, ദമ്മാം, ജിദ്ദ, യാംബു, ജുബൈൽ, അൽ അഹ്സ, ബുറൈദ തുടങ്ങിയ രാജ്യത്തെ 10-ഓളം നഗരങ്ങളിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലും പര്യടനം നടത്തും.

നേരിട്ട് സെമി ഫൈനലിലേക്ക്, ‘ലാറ്ററൽ എൻട്രി’

റോഡ് ഷോ എത്തുന്ന വേദികളിൽ വെച്ച് നടക്കുന്ന ‘ലാറ്ററൽ എൻട്രി’ മത്സരങ്ങളാണ് റോഡ് ഷോയുടെ പ്രധാന ആകർഷണം. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് മറ്റ് കടമ്പകളില്ലാതെ സെമി ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ റോഡ് ഷോ വേദികളിൽ എത്തുന്നവർക്കായി ഫാമിലി ഗെയിംസ്, ക്വിസ് മത്സരങ്ങൾ, സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

‘സൗദി ദം സ്റ്റാർ’, ‘സൗദി ബിരിയാണി രാജ’ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. 40,000 റിയാൽ ക്യാഷ് പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്. ആകെ 50,000 റിയാലിെൻറ സമ്മാനങ്ങൾ മത്സരത്തിലുണ്ടാകും. ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലായാണ് സെമി ഫൈനൽ നടക്കുക. മെയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറിെൻറ രുചിക്കൂട്ടുമായി അബിദ റഷീദ്, രാജ് കലേഷ് തുടങ്ങിയവർ വിധികർത്താക്കളായി എത്തും.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മത്സരാർത്ഥികളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ജനുവരി 30-ന് അവസാനിക്കും. രജിസ്റ്റർ ചെയ്യുന്നതിനായി www.madhyamam.com/dumdumbiriyani എന്ന ലിങ്ക് സന്ദർശിക്കാം.

Tags:    
News Summary - Dum Dum Biriyani contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.