ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ 2022 ലോകകപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന് നതിനാവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ ് ലെഗസി വ്യക്തമാക്കി. പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങളെല്ലാം സ്വീകരിച്ചു.
ഏത് അടിയന ്തര സാഹചര്യങ്ങളും നേരിടുന്നതിന് സുപ്രീം കമ്മിറ്റിക്ക് കീഴിൽ എല്ലാ സൈറ്റുകളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. നിർമാണ സ്ഥലങ്ങളിലും താമസകേന്ദ്രങ്ങളിലും കോവിഡ്–19 സംബന്ധിച്ച് കൃത്യമായ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദിവസേന രണ്ട് നേരം തൊഴിലാളികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്.
സുപ്രീം കമ്മിറ്റി പദ്ധതി പ്രദേശങ്ങളിൽ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നുണ്ട്. മാസ്കുകൾ ലഭ്യമാകാത്ത സമയങ്ങളിൽ സ്വന്തം സ്കാർഫുകൾ മാസ്കുകളായി ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.
സൈറ്റുകളിൽ അനാവശ്യ സന്ദർശകരെ കർശനമായി വിലക്കിയിട്ടുണ്ട്. സൈറ്റുകളിലും താമസ കേന്ദ്രങ്ങളിലും ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യമന്ത്രാലയം മുന്നോട്ട് വെച്ച മാനദണ്ഡങ്ങൾ പ്രകാരം കർശനമായ മുൻകരുതലുകളാണ് സൈറ്റുകളിലും താമസ സ്ഥലങ്ങളിലും നടപ്പാക്കിയിരിക്കുന്നതെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
മാറാവ്യാധികളുള്ള രോഗികളും 55 വയസ്സ് കഴിഞ്ഞവരുമായ തൊഴിലാളികളെ തൊഴിൽ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവർക്ക് കോവിഡ്–19 വരാൻ സാധ്യതയേറെയന്നതിനാലാണ് നടപടിയെന്നും അധികൃതർ അറിയിച്ചു. സുപ്രീം കമ്മിറ്റി പ്രത്യേകം തയ്യാറാക്കിയ താമസസ്ഥലത്തായിരിക്കും ഇവർ താമസിക്കുക. പ്രതിമാസം ശമ്പളം ഇവർക്ക് ലഭ്യമാക്കുന്നുണ്ട്. സ്റ്റേഡിയമടക്കമുള്ള പദ്ധതി പ്രദേശങ്ങളിലേക്ക് ഭക്ഷണമെത്തിക്കുന്ന സ്ഥാപനങ്ങളിൽ അധികൃതർ കൃത്യമായ പരിശോധന നടത്തിവരുന്നുണ്ട്. കോവിഡ്–19 പ്രതിരോധിക്കുന്നതിനാവശ്യമായ മികച്ച സംവിധാനങ്ങൾ സജ്ജീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കമ്മിറ്റി സൈറ്റുകളിലെയും തൊഴിലാളികളുടെ താമസസ് ഥലങ്ങളിലെയും വൃത്തിയും ശുചിത്വവും പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ടാസ്ക് സ് പെസിഫിക് ഇൻസ്പെക്ഷൻ വികസിപ്പിച്ചിട്ടുണ്ട്.
കോവിഡ്–19 പശ്ചാത്തലത്തിൽ ശാരീരിക പ്രയാസങ്ങളുള്ള തൊഴിലാളികളെ കണ്ടെത്തുന്നതിനും ആവശ്യമായ മുൻകരുതലെടുക്കുന്നതിനുമായി എല്ലാ സൈറ്റുകളിലും മറ്റു കേന്ദ്രങ്ങളിലും റിസ്ക് അസസ്മെൻറ് നടത്തിയിട്ടുണ്ട്. കോവിഡ്–19 വ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും ഇത് സുപ്രീം കമ്മിറ്റിയെ ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.