ഖലീഫ സ്റ്റേഡിയം: ആസ്പയർ സോണിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞു. ദേശീയ ടൂർണമെൻറായ അമീർ കപ്പ് ഫുട്ബാളിെൻറ ഫൈനൽ തിങ്ങിനിറഞ്ഞ ഗാലറിയെയും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയെയും സാക്ഷിയാക്കിയാണ് ഉദ്ഘാടനം നടന്നത്. 2022 ഖത്തർ ലോകകപ്പിെൻറ ഫൈനൽ ഇവിടെയായിരിക്കും.1976ൽ നിർമിച്ച സ്റ്റേഡിയം നവീകരിക്കുകയായിരുന്നു. 40,000 സീറ്റുകൾ. ഒാപൺ എയർ ആണെങ്കിലും കനത്തചൂടിലും ശീതീകരണ സംവിധാനം മനസ്സിനും ശരീരത്തിനും കുളിർമ തരും. അഞ്ച് കിലോമീറ്ററാണ് ഹമദ് വിമാനത്താവളത്തിൽനിന്നുള്ള ദൂരം.
റാസ് അബൂ അബൂദ്: ഷിപ്പിങ് കണ്ടെയ്നർ മാതൃകയിലാണ് നിർമാണം. 2020ൽ പൂർത്തിയാകും. ഒരിടത്തുനിന്നും പൂർണമായും നീക്കം ചെയ്ത് മറ്റൊരിടത്ത് സ്ഥാപിക്കാൻ കഴിയുന്ന ലോകത്തെ പ്രഥമ സ്റ്റേഡിയം.40,000 ഇരിപ്പിടങ്ങൾ. ദോഹ മെേട്രാ കേന്ദ്രമായ മുശൈരിബിൽനിന്ന് 10 മിനിറ്റിനുള്ളിലും വിമാനത്താവളത്തിൽനിന്ന് 25 മിനിറ്റിനുള്ളിലും എത്താം. ലുസൈൽ: ലോകകപ്പ് ഉദ്ഘാടന മത്സരം നടക്കുക ഇവിടെയാണ്. ഇതിെൻറ മാതൃക ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അൽ െബയ്ത്: ഇൗ വർഷം അവസാനത്തോടെ പൂർത്തിയാകും. പൈതൃകവും തനിമയും വിളിച്ചോതുന്ന പരമ്പരാഗത തമ്പുകളുടെ രൂപം. ചെറിയ കുന്നുകൾ പോലെ ദൂരക്കാഴ്ച. 60,000 പേർക്ക് ഇരിക്കാം. സെമി ഫൈനൽ അടക്കമുള്ള പ്രധാനമത്സരങ്ങൾ ഇവിടെയാണ്.
മുകൾ നിലയിലെ ഇരിപ്പിടങ്ങൾ ലോകകപ്പിന് ശേഷം കായിക മേഖലയിൽ പ്രയാസപ്പെടുന്ന വികസ്വര രാജ്യങ്ങൾക്ക് നൽകും. വിമാനമിറങ്ങിക്കഴിഞ്ഞാൽ പിന്നെ 35 കിലോമീറ്റർ അടുത്ത്.
അൽ വക്റയിലെ അൽജനൂബ് സ്റ്റേഡിയം: സ്റ്റേഡിയം ഇതിനകം ഉദ്ഘാടനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ അമീർ കപ്പിെൻറ ഫൈനൽ മത്സരം ഇവിടെ നടത്തിയായിരുന്നു ഉദ്ഘാടനം. കടൽ യാത്രയിൽ ഇഴുകിച്ചേർന്ന അറബികളുടെ ഒഴിച്ചുകൂടാനാകാത്ത പായ്കപ്പലുകളുടെ മാതൃകയാണിതിന്. 40,000 കാണികൾക്ക് ഇരിക്കാം. ലോകകപ്പ് കഴിഞ്ഞാൽ 20,000 സീറ്റ് ആയി കുറച്ച് അൽവഖ്റ സ്പോർട്സ് ക്ലബിെൻറ ഹോം ഗ്രൗണ്ടായി ഉപയോഗിക്കും. ബാക്കിയുള്ള ഇരിപ്പിടങ്ങൾ മറ്റു രാജ്യങ്ങളിലെ കായിക വികസനത്തിനായി നൽകും. ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണിവിടെ നടക്കുക. വിമാനത്താവളത്തിൽനിന്ന് 15 കിലോമീറ്റർ ദൂരം.
അൽ തുമാമ: അറബ് പുരുഷന്മാർ ഉപയോഗിക്കുന്ന ‘ഗഹ്ഫിയ’ എന്ന പ്രത്യേക നെയ്ത്ത് തൊപ്പിയുടെ മാതൃകയിലാണ് നിർമാണം. 40,000 ഇരിപ്പിടങ്ങൾ. 12 കിലോ മീറ്റർ ദൂരം.
അൽ റയ്യാൻ: 40,000 പേർക്ക് ഇരിക്കാം. മണൽക്കൂനകളുടെ മാതൃക. ടൂർണമെൻറിന് ശേഷം ഇരിപ്പിടങ്ങൾ പകുതിയായി കുറച്ച് മറ്റു രാജ്യങ്ങളിലെ കായിക ആവശ്യങ്ങൾക്കായി നൽകും. 20 കിലോമീറ്റർ ദൂരം ദോഹയിൽനിന്ന്.
എജുക്കേഷൻ സിറ്റി/ഖത്തർ ഫൗണ്ടേഷൻ: 40,000 ഇരിപ്പിടങ്ങൾ. ദോഹയിൽനിന്ന് ഏഴ് കിലോ മീറ്റർ അകലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.