1. 400 മീറ്ററിൽ സ്വർണം നേടിയ ഖത്തറിന്റെ സജ്ജ ഈസ സദൂൻ 2. വനിത ലോങ്ജംപിൽ
സ്വർണം നേടിയ ഖത്തർ താരത്തിന് മെഡൽ സമ്മാനിക്കുന്നു
ദോഹ: വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ ഖത്തർ രണ്ടു സ്വർണം കൂടി സ്വന്തമാക്കി. സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ട്രാക്ക് ഇനങ്ങളിലായിരുന്നു കഴിഞ്ഞ രാത്രിയിൽ ഖത്തറിന്റെ മെഡൽ നേട്ടം.
വനിതകളുടെ 400 മീറ്ററിൽ സജ്ജ ഈസ സദൂൻ സ്വർണം നേടി. 59.65 സെക്കൻഡിലായിരുന്നു ഒന്നാമതായി ഫിനിഷ് ചെയ്തത്. ലബനാനിന്റെ മരിയ നെഹ്റ (59.79 സെ), ലൈൻ ഘസാവി (1.00.57) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി.
പുരുഷ വിഭാഗം 400 മീറ്ററിൽ ഖത്തറിന്റെ അമ്മാർ ഇസ്മായിൽ യഹ്യ 46.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. ഖത്തറിന്റെ തന്നെ അഷ്റഫ് ഹുസൈൻ വെള്ളിയും ഇറാഖിന്റെ യാസർ അലി വെങ്കലവും നേടി.
800 മീറ്ററിൽ ഖത്തറിന്റെ മുബാറഖ് റാബി മഹമൂദ് വെങ്കലം നേടി. ഈ ഇനത്തിൽ യമന്റെ അബ്ദുല്ല അൽ യാരക്കാണ് സ്വർണം. ഒമാന്റെ ഹുസൈൻ മുഹസിൻ വെള്ളി നേടി. പുരുഷ ഷോട്ട്പുട്ടിൽ ഖത്തറിന്റെ ജിബ്രിൻ അഹമ്മദ് വെങ്കലമണിഞ്ഞു.
ബഹ്റൈന്റെ അബ്ദുറഹ്മാനാണ് സ്വർണം. ഇതോടെ ഖത്തറിന്റെ ആകെ സ്വർണ നേട്ടം ആറായി. മൂന്നു വെള്ളി, നാലു വെങ്കലം എന്നിങ്ങനെയാണ് മറ്റു മെഡലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.