ദോഹ: ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ സ്വകാര്യ ആരോഗ്യകേന്ദ്രത്തിനെതിരെ നടപടി സ്വീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ആരോഗ്യ മേഖലയുടെ നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ആവശ്യമായ ആരോഗ്യപ്രവർത്തകർ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടാൻ നിർദേശിച്ചു. രാജ്യത്തെ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
രോഗികളുടെ സുരക്ഷയും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി രാജ്യത്തെ എല്ലാ ആരോഗ്യ പരിചരണ കേന്ദ്രങ്ങളും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു. കഴിഞ്ഞ മാസങ്ങളിലായി ശക്തമായ പരിശോധനയാണ് മന്ത്രാലയം നേതൃത്വത്തിൽ നടക്കുന്നത്. മതിയായ ലൈസൻസില്ലാത്ത ആരോഗ്യപ്രവർത്തകരുടെ സേവനം, അനുമതിയില്ലാത്ത സേവനം നൽകുക, ലൈസൻസ് പുതുക്കാതിരിക്കുക തുടങ്ങിയ വിവിധ കേസുകളിലായി ഇതിനകം നിരവധി സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.