ദോഹ: ഖത്തറിെൻറ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖത്തർ ന്യൂസ് ഏജൻസി (ക്യു.എൻ.എ) യുടെ വെബ്സൈറ്റും ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്ത സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചു. ഹാക്ക് ചെയ്യപ്പെട്ടശേഷം വെബ്സൈറ്റും ട്വിറ്റർ അക്കൗണ്ട് വഴിയും തെറ്റായ വാർത്തകളും ട്വീറ്റുകളും പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടശേഷം തെറ്റായ വാർത്തകളാണ് ഹാക്ക് ചെയ്യപ്പെട്ട കേന്ദ്രങ്ങൾ ക്യു.എൻ.എ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. തെറ്റിദ്ധാരണ പരത്തുന്നതും രാജ്യ സുരക്ഷിതത്വത്തെ ബാധിക്കുന്നതുമായ ഹാക്കിംങിനെ സർക്കാർ അതീവ ഗൗരവമായാണ് കണ്ടിരിക്കുന്നത്. ചൊവ്വാഴ്ച അർധരാത്രിയോടെ ഹാക്ക് ചെയ്യപ്പെട്ടതിനു ശേഷം ഏതാനും മണിക്കൂറുകൾ ക്യു എൻ എ വെബ്സൈറ്റ് ലഭ്യമായിരുന്നില്ല. ക്യു എൻ എയുടെ ട്വിറ്റർ അക്കൗണ്ടിെൻറ നിയന്ത്രണവും ഏതാനും മണിക്കൂറുകൾ ഹാക്കർമാരുടെ നിയന്ത്രണത്തിലായിരുന്നു. ട്വിറ്റർ പേജിൽ അറബിയിൽ ചേർത്ത വാർത്തകൾ തികച്ചും അടിസ്ഥാന രഹിതവും അബദ്ധങ്ങൾ നിറഞ്ഞതുമായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സൈനിക ബിരുദദാനച്ചടങ്ങിൽ അമീർ പങ്കെടുത്ത് സംസാരിച്ച വാർത്തയിലും ഹാക്കർമാർ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരാമർശങ്ങൾ കടത്തിവിട്ടിരുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് വെബ്സൈറ്റ് വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്നും ഹാക്കിംങ് നടന്ന സംഭവത്തിൽ, വിശദമായ അന്വേഷണം ആരംഭിച്ചതായും സൈബർ സുരക്ഷക്കായി ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായും കമ്യൂണിക്കേഷൻ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ക്യു.എൻ.എ യുടെ വെബ്സൈറ്റ് പുനസ്ഥാപിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.