ദോഹ: ഖത്തറിൽ കാൽനടക്കാരുടെ ഗതാഗതനിയമലംഘനങ്ങൾക്കുള്ള ശി ക്ഷ കർക്കശമാക്കുന്നു. ‘അപകടരഹിത വേനൽ’ എന്ന ഗതാഗത വകുപ്പിെൻറ കാമ്പയിനുമായി ബന്ധെപ്പട്ടാണിത്. ഇതിെൻറ മുന്നോടിയായി കാൽനട ക്കാർ റോഡ് മുറിച്ചുകടക്കുേമ്പാഴും മറ്റും നിയമം ലംഘിച്ചാൽ അവരുടെ ഖത്തർ തിരിച്ചറിയൽ കാർഡ് ഉപയോഗപ്പെടുത്തി നിയമലംഘനങ്ങൾ ര ജിസ്റ്റർ ചെയ്യുകയാണ് ചെയ്യുക. വരുന്ന ആഗസ്റ്റ് മുതൽ ഇത് നടപ്പ ിലാകും.
കാൽനടക്കാരുടെ നിയമലംഘനങ്ങൾക്ക് പിഴ:
കാൽനട ക്കാർ റോഡിെൻറ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുകയാണെങ്കിലോ റോഡരികിലെ നടക്കുവാനുള്ള വഴി ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ അയാൾക്ക് 100 റിയാൽ പിഴ ഒടുക്കേണ്ടി വരും. ഇത്തരത്തിൽ റോഡിൽ കാൽനടക്കാർക്ക് നടക്കാനുള്ള പ്രത്യേക ഭാഗം ഇല്ലെങ്കിൽ കൂടി റോഡിെൻറ അരികിൽ കൂടി തന്നെയാണ് നിർബന്ധമായും നടക്കേണ്ടത്.
ഇത് പാലിക്കാത്ത ഘട്ടത്തിലും 100 റിയാൽ പിഴ നൽകേണ്ടി വരും. കാൽനടക്കുള്ള പ്രത്യേക ഭാഗങ്ങളായ സീബ്രാലൈനുകൾ പോലുള്ളവ ഉപയോഗിക്കാതെയോ മറ്റ് മുൻകരുതൽ എടുക്കാതെയോ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് 200 റിയാൽ പിഴ അടക്കേണ്ടി വരും. മറ്റ് ഗതാഗത നിയമങ്ങൾ പാലിക്കാത്ത ഘട്ടത്തിൽ 500 റിയാൽ ആയിരിക്കും പിഴ. ഇൻറർസെക്ഷനിൽ റോഡ് സിഗ്നൽ തെളിയുന്നതിന് മുമ്പായുള്ള മുറിച്ചുകടക്കൽ, മിലിട്ടറി പരേഡ് പോലുള്ള ഘട്ടത്തിൽ അധികൃതർ മറ്റു വാഹനങ്ങളെ തടഞ്ഞുനിർത്തുന്ന ഘട്ടത്തിൽ അവയെ പ്രതികൂലമായി ബാധിക്കുന്ന രൂപത്തിൽ പെരുമാറുന്ന കാൽനടക്കാർ എന്നിവർ ഇൗ പിഴ നൽകേണ്ടി വരും.
ഉപകാരമായി മന്ത്രാലയത്തിെൻറ സെമിനാർ
റോഡ് സുരക്ഷയിൽ കാൽനടക്കാരുടെ ഉത്തരവാദിത്തങ്ങളും കടമകളും വിശദീകരിച്ച് ആഭ്യന്തരമന്ത്രാലയം ട്രാഫിക് ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാർ ഉപകാരപ്രദമായി. ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ആണ് ഗതാഗത ബോധവത്കരണ വകുപ്പുമായും ആഭ്യന്തരമന്ത്രാലയത്തിെൻറ പബ്ലിക് റിലേഷൻസ് വകുപ്പുമായും ചേർന്ന് പരിപാടി നടത്തിയത്. തെരുവുകളും റോഡുകളും സുരക്ഷിതമായി ഉപയോഗിക്കുക, ഗതാഗത നിയമങ്ങൾ പാലിക്കുക തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് അവഗാഹം നൽകുക എന്നതാണ് സെമിനാറിെൻറ ലക്ഷ്യം. വരുന്ന ആഗസ്റ്റ് ഒന്നുമുതൽ കാൽനടക്കാരുടെയും നിയമലംഘനങ്ങൾ മന്ത്രാലയം നിരീക്ഷിക്കുകയും കുറ്റങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും. ഇക്കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതുകൂടി സെമിനാറിെൻറ ഭാഗമാണ്. ഗതാഗതവകുപ്പ് അസി. ഡയറക്ടർ കേണൽ നാസർ ദർമാൻ അൽ ഹജ്രി, ബോധവത്കരണവകുപ്പ് അസി. ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ ജബർ മുഹമ്മദ് ഉദൈബ എന്നിവർ പെങ്കടുത്തു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും പങ്കാളികളായി. രാജ്യത്തെ പൗരൻമാരുെടയും താമസക്കാരുടെയും റോഡിലെയും നിരത്തുകളിലെയും സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയിെല്ലന്നും അതിനാലാണ് ഇത്തരത്തിലുള്ള ബോധവത്കരണ പരിപാടികൾ മന്ത്രാലയം സ്ഥിരമായി നടത്തുന്നതെന്നും ലെഫ്റ്റനൻറ് കേണൽ ജബർ മുഹമ്മദ് ഉദൈബ പറഞ്ഞു.
വാഹനം ഒാടിക്കുന്നവരേക്കാൾ എണ്ണത്തിൽ കൂടുതൽ കാൽനടയാത്രക്കാരാണ്. ‘കാൽനട ഗതാഗതത്തിെൻറ പുതിയ സംസ്കാരം’ വളർത്തിയെടുക്കുകയാണ് ഇത്തരത്തിലുള്ള പരിപാടികൾ കൊണ്ടുള്ള പരമമായ ലക്ഷ്യം. കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ അതിേൻറതായ മാർഗങ്ങൾ തന്നെ ഉപയോഗിക്കണം. ക്രോസ്വാക്കുകൾ, കാൽനടപ്പാതകൾ എന്നിവയിലൂടെ തെന്ന റോഡ് മുറിച്ചുകടക്കണം. ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥെൻറയോ ട്രാഫിക് സിഗ്നലിെൻറയോ അഭാവത്തിലും റോഡ് മുറിച്ചുകടക്കുന്നവരെ കൂടി പരിഗണിക്കാനും അവരുടെ സുരക്ഷയിൽ വീഴ്ചവരുത്താതിരിക്കാനും ൈഡ്രവർമാർ നിർബന്ധിക്കപ്പെടും. കാൽനടക്കാർ ഉൾെപ്പടുന്ന റോഡ് അപകടങ്ങൾ 2018ൽ കുറഞ്ഞിട്ടുണ്ടെങ്കിലും പരമമായ ലക്ഷ്യത്തിലേക്കെത്താൻ ഏറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഗതാഗത പഠന ഗവേഷണ വിഭാഗം ഒാഫിസർ ഫസ്റ്റ് ലഫ്റ്റനൻറ് അബ്ദുൽ റഹ്മാൻ അൽ അവി പറഞ്ഞു. ഇതിനായി കൂടുതൽ കാൽനടപ്പാതകളും പാലങ്ങളും നിർമിക്കേണ്ടതുണ്ട്. പ്രധാന നിരത്തുകളിലും ൈഹവേകളിലും ഇതു വേണം. ഇൻറർസെക്ഷനുകളിൽ കൂടുതലായി ലൈറ്റ് സിഗ്നലുകൾ വേണം. പ്രത്യേക ഇരുമ്പ് ബാറുകൾ കാൽനടക്കാരുടെ സുരക്ഷക്കായി പണിയണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലടക്കം ബോധവത്കരണം
കാൽനടക്കാരുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികൾ വിവിധ കമ്പനികളുമായും സ്ഥാപനങ്ങളുമായും വിദേശി കമ്യൂണിറ്റികളുമായും മാധ്യമങ്ങളുമായും സഹകരിച്ചാണ് നടത്തുക. ഏഷ്യൻ കമ്യൂണിറ്റികൾക്കിടയിൽ കൂടുതലായി ബോധവത്കരണപരിപാടികൾ നടത്തും. കൂടുതൽ വിദേശികൾ ഏഷ്യക്കാർ ആണെന്നതിനാലാണിത്. അറബിക്, ഇംഗ്ലീഷ്, ഉർദു, ഹിന്ദി, നേപ്പാളീസ്, മലയാളം ഭാഷകളിൽ പരിപാടികൾ നടത്തും. പ്രാദേശിക മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ, സെമിനാറുകൾ, ഫീൽഡ് ബോധവത് കരണം തുടങ്ങിയവ ഉപയോഗപ്പെടുത്തും. കാൽനടപ്പാതകളിലും ഇൻറർസെക്ഷനുകളിലും ട്രാഫിക് സിഗ്നലുകളിലും വിന്യസിച്ചിരിക്കുന്ന ട്രാഫിക് പൊലീസ് പട്രോൾ സംഘത്തിെൻറ നിർദേശങ്ങൾ എല്ലാ കാൽനടക്കാരും പാലിക്കണം. എതിരെ വരുന്ന വാഹനങ്ങളുെട വേഗത പലപ്പോഴും മുൻകൂട്ടി അനുമാനിക്കാൻ കഴിയില്ല. ഇതിനാൽ എല്ലാവരും നിർദേശിക്കെപ്പട്ട ഭാഗത്തുകൂടി മാത്രമേ റോഡ് മുറിച്ചുകടക്കാവൂ എന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.