മഴ പെയ്യുന്ന ദൃശ്യങ്ങളിൽനിന്ന് (കാലാവസ്ഥ വിഭാഗം പങ്കുവെച്ചത്)

ചൂടിന് ആശ്വാസമായി വേനൽ മഴയെത്തി; വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ലഭിച്ചു

ദോഹ: കനത്തച്ചൂടിന് ആശ്വാസമായി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വേനൽ മഴയെത്തി. ശനിയാഴ്ച ഖത്തറിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ശഹാനിയയിൽശക്തമായ കാറ്റും മഴയും ലഭിച്ചു. വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ കാലാവസ്ഥ വിഭാഗം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ശനിയാഴ്ച രാജ്യത്ത് ഇടിമിന്നലോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. വെള്ളിയാഴ്ച പകൽ സമയത്തും നേരിയ തോതിൽ ചില ഭാഗങ്ങളിൽ മഴ പെയ്തിരുന്നു. വടക്കൻ ഭാഗത്തുള്ള അബു സിദ്റയിൽ നേരിയ തോതിൽ മഴ പെയ്തതായി ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു. അതേസമയം, രാജ്യത്ത് ഉയർന്ന അന്തരീക്ഷ താപനില തുടരുകയാണ്. ജുമൈലിയ (46), ശഹാനിയ (44), ദുഖാൻ (43), അബൂ സംറ (46), കരാന (45), തുറൈന (45) എന്നിങ്ങനെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 

Tags:    
News Summary - Summer rains bring relief from the heat; Northwestern regions receive strong winds and rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.