സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് 21ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ എന്നിവർ ചേർന്ന് കേക്ക് മുറിക്കുന്നു

സഫാരി ഹൈപ്പർമാർക്കറ്റ്; 21ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

ദോഹ: ഖത്തറിന്റെ റീട്ടെയിൽ വിപണിയിൽ രണ്ട് പതിറ്റാണ്ടിലേറെയായി വിജയഗാഥ തുടരുന്ന സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 21ാമത് വാര്‍ഷികാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. 2005 മേയ് അഞ്ചിന് സല്‍വാ റോഡില്‍ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റിന് തുടക്കം കുറിച്ച സഫാരി ഗ്രൂപ്പ് ഖത്തറില്‍ ജനിച്ചു വളര്‍ന്ന പ്രസ്ഥാനമാണ്. വിദേശത്ത് വേരുകളുള്ള വമ്പൻ കമ്പനികൾക്കിടയിൽ, സഫാരി തനതായ വിപണന ശൈലിയിലൂടെയാണ് ജനമനസ്സുകളിൽ ഇടംനേടിയത്. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിലക്കുറവിൽ വിപണിയിലെത്തിച്ചും ആകർഷകമായ ഓഫറുകളും പ്രമോഷനുകളും ഒരുക്കിയും ഖത്തറിലെ ഉപഭോക്താക്കളുടെ ഏറ്റവും മികച്ച ഷോപ്പിങ് ഇടമാണ് സഫാരി. സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിച്ച് സഫാരി ജൈത്ര യാത്ര വിജയകരമായി തുടരുകയാണ്.

ഒരുവിധ അനുകരണങ്ങള്‍ക്കും മുതിരാതെ തുടക്കം മുതല്‍ തന്നെ വ്യത്യസ്തമായ രീതിയില്‍ പ്രമോഷനുകളും, ആക്ടിവിറ്റികളും സമ്മാന പദ്ധതികളും അവതരിപ്പിച്ച് മിതമായ ലാഭം മാത്രമെടുത്ത് തങ്ങളുടേതായ വിപണന മേഖലയിലൂടെയാണ് ജനമനസ്സുകളില്‍ സഫാരി ഇടം പിടിച്ചത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്‌ച ചെയ്യാതെ വിപണിയിലെ മറ്റ് ഹൈപ്പർമാർക്കറ്റുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കുകൾ നിലനിർത്താൻ സഫാരി ശ്രമിക്കുന്നു.

വിലക്കുറവിനും ഗുണമേന്മക്കും ഒപ്പം തന്നെ സഫാരിയുടെ വിജയരഹസ്യമാണ് മികച്ച ഉപഭോക്തൃ സേവനം. മികച്ച ബില്ലിങ് സകര്യങ്ങൾ, ഉപഭോക്താക്കളെ സഹായിക്കാൻ സന്നദ്ധരായ പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവയെല്ലാം സഫാരിയിലെ ഷോപ്പിങ് അനുഭവം കൂടുതൽ എളുപ്പവും സന്തോഷകരവുമാക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിൽ സഫാരിക്ക് നല്‍കിയ അകമഴിഞ്ഞ പിന്തുണക്ക് സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ നന്ദി അറിയിച്ചു. സാമ്പത്തികപരമായ പ്രയാസങ്ങളെ മനസ്സിലാക്കി ഏറ്റവും കുറഞ്ഞ വിലക്ക് സാധനങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യാനും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് നൽകാനും സാധിക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ പണത്തിന് ഏറ്റവും മികച്ച മൂല്യം ഉറപ്പാക്കാൻ സഫാരി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2005ൽ തുടക്കം കുറിച്ച സഫാരി വിൻ പ്രമോഷനിലൂടെ ആയിരകണക്കിന് ഉപഭോക്താക്കൾക്ക് കാഷ് പ്രൈസ്, കാറുകൾ, കിലോ കണക്കിന് സ്വർണം എന്നിവ സമ്മാനമായി നൽകിയിട്ടുണ്ട്. 21 വർഷം പിന്നിടുമ്പോൾ, ഒരു മില്യൺ റിയാൽ വരെ കാഷ് പ്രൈസ് മുതൽ നൂറുകണക്കിന് ആഢംബര കാറുകൾ, കിലോ കണക്കിന് സ്വർണം തുടങ്ങി ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചിട്ടുണ്ട്. ആരംഭിച്ചത് മുതൽ ഇന്നുവരെ ഒരു മുടക്കവുമില്ലാതെ ഈ പ്രമോഷൻ പദ്ധതികൾ തുടരാൻ കഴിഞ്ഞു എന്നത് സഫാരിയുടെ വലിയ നേട്ടമാണ്.

റീടെയില്‍ രംഗത്തേക്ക്‌ ചുവടുവെച്ചുകൊണ്ട്‌ തുടക്കം കുറിച്ച സല്‍വ റോഡ്‌, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്‌ മുതല്‍ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്‌ അബൂ ഹമൂര്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്‌ അല്‍ ഖോര്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്‌ ബര്‍വ വില്ലേജ്‌, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ ഏരിയ, സഫാരി ഫൈപ്പര്‍മാര്‍ക്കറ്റ്‌ ബിര്‍ക്കത്ത്‌ അല്‍ അവാമിര്‍, സഫാരി ഫൈപ്പര്‍മാര്‍ക്കറ്റ്‌ എസ്ദാന്‍ മാള്‍, അല്‍ ഗറാഫ, സഫാരി മാള്‍, സഫാരി മൊബൈല്‍ ഷോപ്പ്‌, സഫാരി ഓപ്റ്റിക്കല്‍സ്‌, സഫാരി ട്രേഡിങ് എസ്റ്റ്‌, ഹൈ -പവര്‍ എൻജനീയറിങ്, സിംപിള്‍ ലോജിക്‌ ഐടി, പവര്‍ വേസ്റ്റ്‌ കോണ്‍ട്രാക്ടിങ് ആന്‍ഡ്‌ എൻജിനീയറിങ് സര്‍വിസസ്‌ ഡബ്ല്യൂ.എല്‍.എല്‍., ഹൈ പവര്‍ ടാന്‍സ്പോര്‍ട്ട് & റെന്റ്‌ എ കാര്‍, യുറോപ്പ്‌ ട്രാവല്‍സ്‌ തുടങ്ങിയ കമ്പനികളെല്ലാം തന്നെ ഇന്ന്‌ സഫാരി ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ കീഴിലുള്ളതാണ്‌.

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് 21ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍, ജനറല്‍ മാനേജര്‍ സുരേന്ദ്രനാഥ്, അസി. ജനറല്‍ മാനേജര്‍ -പബ്ലിക് റിലേഷന്‍ താമര്‍ എല്‍ സൈദ് എന്നവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പരിപാടിയിൽ മാനേജ്‌മെന്റ് പ്രധിനിധികളും മറ്റ് വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു.

Tags:    
News Summary - Safari Hypermarket; 21st anniversary celebrations begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.