ദോഹ: ഖത്തറിെൻറ വടക്കേയറ്റത്തുള്ള റുവൈസ് തുറമുഖം വളർച്ചയുടെ പാതയിൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2019ലെ വിദേശ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വർഷത്തിനിടയിൽ 28 ശതമാനം കയറ്റുമതി വളർച്ചയാണ് റുവൈസ് തുറമുഖം കൈവരിച്ചിരിക്കുന്നത്. ആഭ്യന്തര തുറമുഖമെന്ന തലത്തിൽനിന്നും ആഗോള തുറമുഖമെന്ന തലത്തിലെത്തിയിരിക്കുകയാണ് റുവൈസ് തുറമുഖം. ഖത്തർ പോർട്ട്സ് മാനേജ്മെൻറ് കമ്പനി-മവാനി പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് റുവൈസ് തുറമുഖത്തിെൻറ വളർച്ച അടയാളപ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തര വിപണിയിലേക്കുള്ള ഭക്ഷ്യ, മാംസ ഉൽപന്നങ്ങളുടെയും ഫ്രഷ്, േഫ്രാസൺ ഉൽപന്നങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിൽ റുവൈസ് തുറമുഖം വലിയ പങ്കാണ് വഹിക്കുന്നത്. സ്വകാര്യ മേഖലക്ക് പിന്തുണ നൽകുന്നതിെൻറ ഭാഗമായി പുതിയ സൗജന്യ സംഭരണ കാലയളവ് മവാനി മുന്നോട്ടുവെച്ചതും ഉപഭോക്താക്കൾക്ക് പുതിയ ഇളവുകൾ നൽകിയതും തുറമുഖത്തിെൻറ വളർച്ചക്ക് ആക്കം കൂട്ടി. ജനറൽ കാർഗോ ഷിപ്മെൻറുകൾക്ക് നേരത്തെയുണ്ടായിരുന്നതിെൻറ ഇരട്ടി സൗജന്യ സംഭരണ സമയമാണ് നൽകിയിരിക്കുന്നത്.
ഇതിൽ ഇറക്കുമതിക്ക് ആറുദിവസവും കയറ്റുമതിക്ക് 10 ദിവസവുമാണ് നൽകുന്നത്. നേരേത്ത ഇത് യഥാക്രമം മൂന്നും അഞ്ചും ദിവസങ്ങളായിരുന്നു. അതോടൊപ്പം ഇറക്കുമതി കണ്ടെയ്നറുകളുടെ ഫ്രീ പിരിയഡ് മൂന്ന് ദിവസത്തിൽനിന്ന് അഞ്ച് ദിവസമായും കയറ്റുമതി കണ്ടെയ്നറുകളുടേത് ഏഴ് ദിവസമാക്കിയും മവാനി അധികൃതർ വർധിപ്പിച്ചിരുന്നു. ഖത്തറിലെ രണ്ടാമത് വാണിജ്യ തുറമുഖമായാണ് റുവൈസ് തുറമുഖം അറിയപ്പെടുന്നത്. മാസത്തിൽ 240 കപ്പലുകളാണ് റുവൈസ് തുറമുഖത്ത് നങ്കൂരമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.