ദോഹ: സർക്കാർ സ്കൂളുകളിലെ 2018–2019 അധ്യായന വർഷം ആരംഭിക്കുന്നതോടെ മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ് സ്കൂളുകളിലേക്ക് മടങ്ങുന്നതെന്ന് വിദ്യാഭ്യാസ^ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ അധ്യായന വർഷത്തെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായതായും കുട്ടികളെ വരവേൽക്കുന്നതിനായി അധ്യാപകർ കഴിഞ്ഞ ദിവസം തന്നെ ജോലി ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. വിപുലമായ തയ്യാറെടുപ്പുകളാണ് പുതിയ അധ്യായന വർഷത്തെ വരവേൽക്കുന്നതിന് മന്ത്രാലയം നടത്തിയിരിക്കുന്നത്.
711 പുതിയ അധ്യാപകരെയാണ് സർക്കാർ സ്കൂളുകളിൽ പുതുതായി നിയമിച്ചിരിക്കുന്നത്. ഇതോടെ സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം 13440 ആയി വർധിച്ചു. സ്വകാര്യ സ്കൂളുകളിൽ 13591 അധ്യാപകരാണുള്ളത്. പുതുതായി 5065 സീറ്റുകളും വിദ്യാർഥികൾക്കായി മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ സ്കൂളുകളിലേതുൾപ്പെടെയാണിത്. വിവിധ സ്ഥാപനങ്ങളിലേക്കായി വിദ്യാർഥികളുടെ ഗതാഗത സംവിധാനം കുറ്റമറ്റതാക്കുന്നതിന് 2117 സ്കൂൾ ബസുകളാണ് മന്ത്രാലയം വിതരണം ചെയ്തിരിക്കുന്നത്. ബസുകളുടെ സുരക്ഷയും ഗതാഗതവും ഉറപ്പുവരുത്തുന്നതിന് ട്രാഫിക് വകുപ്പിെൻറ സഹകരണവും വിദ്യാഭ്യാസ മന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.