ദോഹ: കോവിഡിെൻറ പ്രതിസന്ധികൾക്കിടയിൽ ഖത്തറിൽ നേരിയ ആശ്വാസം. പുതിയ രോഗികളുടെ എണ്ണം ഞായറാഴ്ച ഏറെ കുറഞ്ഞു. ആഴ്ചകളായി കോവിഡ് രോഗികൾ കൂടിവരുന്ന സ്ഥിതിയിൽനിന്ന് ചെറിയ മാറ്റമാണ് ഇന്നലെ ഉണ്ടായത്. ഞായറാഴ്ച 823 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 17ന് 978, 16ന് 989, 15ന് 989, 14ന് 984 എന്നിങ്ങനെയായിരുന്നു ദിനേനയുള്ള രോഗികളുെട എണ്ണം.
അതേസമയം, ചികിത്സയിലായിരുന്ന ആറുപേർ കൂടി ഞായറാഴ്ച മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 382 ആയി. 49, 50, 63, 70, 88, 90 വയസ്സുള്ളവരാണ് മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 713 പേർ കോവിഡിൽനിന്ന് മുക്തി നേടി. ഇന്നലെ സമ്പർക്കത്തിലൂടെ രോഗംബാധിച്ചവർ 636 പേർ ആണ്. പുതിയ രോഗികളിൽ 187 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരുമാണ്. നിലവിലുള്ള ആകെ രോഗികൾ 22,228 ആണ്. ഇന്നലെ 10,793 പേരെയാണ് പരിശോധിച്ചത്.
ആകെ 18,40,053 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,96,580 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,73,970 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1370 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 171 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിലുള്ള 467 പേരിൽ 30 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
അതിനിടെ, കോവിഡ് വാക്സിനേഷൻ കാമ്പയിൻ അതിവേഗം പുരോഗമിക്കുകയാണ്. നിലവിൽ ജനസംഖ്യയിലെ മുതിർന്നവരിൽ 35.5 ശതമാനം പേരും ആദ്യഡോസ് എങ്കിലും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. 16നും അതിനു മുകളിലും പ്രായമുള്ളവരാണിവർ. 12,48,229 ഡോസ് വാക്സിനാണ് ആകെ നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസം മാത്രം 1,68,453 ഡോസ് നൽകി. 60 വയസ്സും അതിനുമുകളിലുമുള്ള 82.8 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 70നും അതിന് മുകളിലുമുള്ള 80.1 ശതമാനം പേരും 80 വയസ്സിന് മുകളിലുള്ള 78.4 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എങ്കിലും ഇതിനകം സ്വീകരിച്ചിട്ടുണ്ട്.
വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണനാപട്ടികയിൽ 35 വയസ്സുള്ളവരെയും ആരോഗ്യമന്ത്രാലയം ഉൾെപ്പടുത്തിയിട്ടുണ്ട്. ഇതോടെ 35ഉം അതിന് മുകളിലും പ്രായമുള്ളവർ കൂടി ആരോഗ്യമന്ത്രാലയത്തിെൻറ മുൻഗണനാപട്ടികയിൽ ഉൾെപ്പടും. ഖത്തറിൽ പ്രവാസികൾ കൂടുതൽ 35ന് മുകളിൽ പ്രായമുള്ളവരായിരിക്കും. ഇതിനാൽ തന്നെ ഭൂരിഭാഗം പ്രവാസികൾക്കും വാക്സിൻ കിട്ടാനുള്ള സാഹചര്യമാണ് കൈവന്നിരിക്കുന്നത്. നേരത്തേ തന്നെ ഇതിനേക്കാൾ ചെറിയ പ്രായക്കാർക്ക് വാക്സിൻ കുത്തിെവെപ്പടുക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഏറെ നേരം ക്യൂ നിന്നായിരുന്നു ഇത് സാധ്യമായിരുന്നത്. എന്നാൽ ഇനി മുതൽ ആരോഗ്യമന്ത്രാലയത്തിൽ നിന്നുതന്നെ 35ഉം അതിന് മുകളിലും പ്രായമുള്ളവർക്ക് വാക്സിൻ എടുക്കാനുള്ള അപ്പോയിൻറ്മെൻറ് ലഭിക്കും.
വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ക്യു.എൻ.സി.സി കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ് റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും വാക്സിൻ ലഭ്യമാണ്. ഇൻഡസ്ട്രിയൽ ഏരിയയിൽ പുതിയ വാക്സിേനഷൻ കേന്ദ്രം തുറന്നിട്ടുണ്ട്.
ഇൻഡസ്ട്രിയൽ ഏരിയയിലെ മുൻ മെഡിക്കൽ കമീഷൻ കെട്ടിടത്തിലാണിത്. ഇൻഡസ്ട്രിയൽ ഏരിയയിലും സമീപപ്രദേശങ്ങളിലും തൊഴിലെടുക്കുന്ന നൂറുകണക്കിന് ആളുകൾക്ക് പുതിയ കേന്ദ്രത്തിെൻറ പ്രയോജനം ലഭിക്കും. വിവിധ കമ്പനികളുടെ ജീവനക്കാർക്കായി പ്രത്യേക സൗകര്യമാണ് ഇവിടെയുള്ളത്. നാലുഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുകയാണ് ആരോഗ്യമന്ത്രാലയത്തിെൻറ ലക്ഷ്യം.
വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചവരിൽ 98.4 ശതമാനം പേരും കോവിഡിൽനിന്ന് സുരക്ഷിതരാണെന്ന് അധികൃതർ പറയുന്നു. ജനസംഖ്യയിലെ ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ കോവിഡിനെ വരുതിയിലാക്കാമെന്നാണ് ആരോഗ്യമന്ത്രാലയം അധികൃതർ പറയുന്നത്. അതോടെ നിയന്ത്രണങ്ങളിലും ഇളവുവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.