ഖത്തർ–തുർക്കി പ്രതിരോധ  സഹകരണം ശക്തമാക്കും

ദോഹ: പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറും തുർക്കിയും ഉന്നതതല ചർച്ച നടത്തി. ഖത്തർ സായുധസേനാ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ(പൈലറ്റ്) ഗാനിം ബിൻ ഷഹീൻ അൽ ഗാനിമും ഖത്തറിലേക്കുള്ള തുർക്കി ഡെപ്യൂട്ടി മിലിറ്ററി അറ്റാഷേ കേണൽ മുഹമ്മദ് തുൽഗായുമാണ് കൂടിക്കാഴ്ച നടത്തിയത്.

ഖത്തറിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ചർച്ച ചെയ്തത്. പ്രതിരോധ, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിലും ഉഭയകക്ഷി ബന്ധം വളർത്തുന്നതിലും നൽകിയ പിന്തുണക്കും ശ്രമങ്ങൾക്കും ഖത്തരി സായുധസേനാ ചീഫ് ഓഫ് സ്റ്റാഫ് തുർക്കി ഡെപ്യൂട്ടി മിലിറ്ററി അറ്റാഷേക്ക് നന്ദി അറിയിച്ചു. ഭാവിയിലെ ചുമതലയിൽ കൂടുതൽ ശോഭിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

Tags:    
News Summary - qatar-Turkic-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.