ദോഹ: തുർക്കിക്ക് കൈത്താങ്ങായി ഖത്തറിെൻറ വൻ സാമ്പത്തിക നിക്ഷേപ പദ്ധതികൾ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക ഉത്തരവ് പ്രകാരം 550 കോടി റിയാലിെൻറ നിക്ഷേപമാണ് ഖത്തർ തുർക്കിയിൽ ഇറക്കുക.
സാമ്പത്തിക പദ്ധതികൾ, നിക്ഷേപങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നീ മേഖലകളിലാണ് ഖത്തർ 15 ബില്യൻ ഡോളർ മൂല്യമുള്ള നിക്ഷേപമിറക്കുന്നത്. അങ്കാറയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാനും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം പുറത്തുവിട്ടത്.
കൂടിക്കാഴ്ചയിൽ ഖത്തറും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ പ്രത്യേകിച്ച് സാമ്പത്തികം, നിക്ഷേപം മേഖലകളിൽ കൂടുതൽ സഹകരണം സാധ്യമാക്കുന്നത് സംബന്ധിച്ചും ഇരുരാഷ്ട്രനേതാക്കന്മാരും ചർച്ച നടത്തി.
മേഖലാ, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും പൊതു പ്രാധാന്യമുള്ള വിഷയങ്ങളും അമീർ–ഉർദുഗാൻ കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു.
നയതന്ത്രബന്ധങ്ങളിലൂടെയും പരസ്പരം ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും സാധിക്കൂ എന്ന് ഇരുരാഷ്ട്ര നേതാക്കളും അടിവരയിട്ട് പറഞ്ഞു.
അമീറിനെ അനുഗമിച്ചു കൊണ്ടുള്ള ഉന്നതതല ഖത്തരി സംഘവും തുർക്കി സംഘവും കൂടിക്കാഴ്ചകയിൽ പങ്കെടുത്തു.
തുർക്കിയിൽ 15 ബില്യൻ ഡോളറിെൻറ നേരിട്ടുള്ള നിക്ഷേപത്തിന് ഖത്തർ സന്നദ്ധമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം പ്രസിഡൻറ് ഉർദുഗാെൻറ വക്താവ് ഇബ്റാഹിം കാലിൻ ട്വിറ്ററിൽ കുറിച്ചു. പരസ്പരം സാഹോദര്യത്തിെൻറയും ഐക്യദാർഢ്യത്തിെൻറയും പിൻബലത്തിലാണ് ഖത്തറും തുർക്കിയും തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.