ദോഹ: ഈ വർഷാവസാനം ഖത്തർ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിൽ കാലാവസ്ഥ ടെക്നോളജി ആപ്ലിക്കേഷനുകൾ അവതരിപ്പിക്കുമെന്ന് ഖത്തർ. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും നാഷനൽ വിഷൻ 2030ന്റെ ചട്ടക്കൂടിൽനിന്നുകൊണ്ട് ഈ വിഷയത്തെ അഭിമുഖീകരിക്കുന്നതിൽ ഖത്തർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അസി. വിദേശകാര്യ മന്ത്രിയുടെ കാര്യാലയത്തിൽ ഇൻറർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുന്ന സാലിം ജാബിർ അൽ ഹറമി പറഞ്ഞു. ഫിഫയുടെ ചരിത്രത്തിലെ പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പിനുകൂടിയാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നതെന്നും അൽ ഹറമി ചൂണ്ടിക്കാട്ടി. പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറക്കുന്നതിനായി ശ്രമങ്ങളും ഖത്തർ ആരംഭിച്ചിട്ടുണ്ടെന്നും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളിൽ രാജ്യം വിശ്വാസമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഖത്തർ ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫറൻസിന് ദോഹ വേദിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.