ദോഹ: ലോക പ്രശസ്തമായ തമീം അൽ മജ്ദ് ചിത്രം വരച്ച് ആഗോള തലത്തിൽ ശ്ര ദ്ധേയനായ മാജിദ് അൽ മആദീദിെൻറ ചിത്രപ്രദർശനം കാണാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തി. പുതിയ 48 ചിത്രങ്ങളും ആറ് ആർട്ട് പീസുകളുമാണ് 5/6 എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ പ്രകാശനം ചെയ്തിരിക്കുന്നത്. രാജ്യത്തിെൻറ ചരിത്രത്തിലെ നിർണായ വഴിത്തിരിവായ ജൂൺ അഞ്ചിലെ ഉപരോധത്തെയാണ് 5/6 എന്ന പേര് കൊണ്ടർഥമാക്കുന്നത്.
ഇവ കേവലം അക്കങ്ങളല്ലെന്നും അയൽരാജ്യങ്ങൾ ഒന്നടങ്കം ഉപരോധമേർപ്പെടുത്തിയപ്പോൾ ഒരു രാജ്യം എങ്ങനെ അതിനെ പ്രതിരോധിച്ചു മറികടന്നുവെന്നതിെൻറ പ്രതീകമാണെന്നും അഹ്മദ് അൽ മആദീദ് വ്യക്തമാക്കിയിരുന്നു. പ്രദർശനത്തിലെ അധിക ചിത്രങ്ങളും ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്. അവയിൽ ചില രചനകൾ പ്രത്യേക സ്വകാര്യ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.ഡബ്ല്യൂ ദോഹ ഹോട്ടൽ ആൻഡ് റെസിഡൻസിലെ ആർട്ട് 29ലാണ് പ്രദർശനം തുടരുന്നത്. ഞായറാഴ്ച ആരംഭിച്ച പ്രദർശനത്തിലേക്ക് സെപ്തംബർ 17 മുതൽ ഒക്ടോബർ 19 വരെ പൊതുജനങ്ങൾക്കും പ്രവേശനാനുമതിയുണ്ട്.
വിവിധ സെക്ഷനുകളായാണ് ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഖത്തറിെൻറ മഹത്വവും പാരമ്പര്യവും വിളിച്ചോതുന്നവ, കായികമേഖലയോടുള്ള കലാകാരെൻറ അഭിനിവേശം തുടങ്ങിയവ അതിൽ പെടുന്നു. റഷ്യൻ ലോകകപ്പുമായി ബന്ധപ്പെട്ടവയും ഫ്രഞ്ച് ക്ലബ് പാരിസ് സെയിൻറ് ജർമെയ്ൻ ക്ലബുമായി ബന്ധപ്പെട്ടമുള്ള ചിത്രങ്ങളാണ് ഇതിലുള്ളത്. 2022 ലോകകപ്പിന് ലോകജനതയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രത്യേക ചിത്രവും ഉണ്ട്. ഖത്തറിെൻറ തനിമയും പൈതൃകം, പരിസ്ഥിതി, മാനവി കബോധം തുടങ്ങിയവയെ ആധാരമാക്കിയുമുള്ള രചനകളും ഉണ്ട്. പിക്കാസോ, ഷേക്ക്സ്പിയർ തുടങ്ങിയ പ്രമുഖരിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വരച്ച ചിത്രങ്ങളാണ് ആർട്ട് പീസുകളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.