ദോഹ: എക്സിറ്റ് പെർമിറ്റ് ഒഴിവാക്കിയ സാഹചര്യത്തിൽ ആർക്കൊക്കെ എക്സിറ്റ് പെർമിറ്റ് ബാധകമാണെന്നും അഞ്ച് ശതമാനത്തിൽ ആരൊക്കെ ഉൾപ്പെടുമെന്നും വ്യക്തമാക്കുന്ന ശിൽപശാലകൾ ആഭ്യന്തര, തൊഴിൽമന്ത്രാലയങ്ങൾ സംഘടിപ്പിക്കുന്നു. രാജ്യത്തെ കമ്പനികൾക്ക് ഏറെ സഹായകമാകുന്നതായിരിക്കും വരാനിരിക്കുന്ന ശിൽപശാലകളെന്നും എക്സിറ്റ് പെർമിറ്റ് ആവശ്യമായ കമ്പനിയിലെ ജീവനക്കാരെ സംബന്ധിച്ച് കമ്പനികൾക്ക് ഏറെ കൃത്യമായ വിവരം ലഭിക്കാൻ ഇവ പ്രയോജനം ചെയ്യുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. ഖത്തർ ചേംബറുമായി സഹകരിച്ച് ആഭ്യന്തരമന്ത്രാലയം, ഭരണനിർവഹണ വികസന, തൊഴിൽ സാമൂഹികകാര്യമന്ത്രാലയം എന്നിവരാണ് ശിൽപശാലകൾ സംഘടിപ്പിക്കുന്നത്.
രാജ്യത്തെ തൊഴിലാളികൾക്ക് തൊഴിലുടമയുടെ എക്സിറ്റ് പെർമിറ്റ് ഇല്ലാതെ തന്നെ രാജ്യം വിടാമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിൽ ഒപ്പുവെച്ചിരുന്നെങ്കിലും കമ്പനിയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർക്ക് എക്സിറ്റ് പെർമിറ്റ് ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തരത്തിൽ എക്സിറ്റ് പെർമിറ്റിന് വിധേയമാകുന്നവർ കമ്പനിയിലെ ജീവനക്കാരുടെ എണ്ണത്തിെൻറ അഞ്ച് ശതമാനത്തിൽ കൂടരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.