കുട്ടികൾക്കും സ്ത്രീകൾക്കും തണലേകാൻ സിദ്റയിൽ ‘അമാൻ’ കേന്ദ്രം

ദോഹ: സാമൂഹിക പുനരധിവാസ കേന്ദ്രമായ അമാെൻറ ഓഫീസ് സിദ്റ മെഡിസിനില്‍ തുറന്നു. എമര്‍ജന്‍സി വിഭാഗത്തിലാണ് ഓഫീസ് തുറന്നിരിക്കുന്നത്. ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വര്‍ക്കിന് കീഴിലാണ് അമാൻ പ്രവർത്തിക്കുന്നത്. അധിക്ഷേപങ്ങളും അവഹേളനങ്ങളും മോശമായ പെരുമാറ്റങ്ങളും അഭിമുഖീകരിക്കുന്ന വനിതകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സഹായവും പരിചരണവും ലഭ്യമാക്കുകയെന്നതാണ് അമാെൻറ ലക്ഷ്യം.

ഇതുസംബന്ധിച്ച ധാരണപത്രത്തിൽ സിദ്റ മെഡിസിന്‍ സിഇഒ പീറ്റര്‍ മോറിസും അമാന്‍ സിഇഒ അമല്‍ അബ്ദുല്‍ ലത്തിഫ് അല്‍ മന്നായിയുമാണ് ഒപ്പുവച്ചത്. ദേശീയ ദര്‍ശനരേഖ 2030െൻറ ഭാഗമായി വനിതകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുകയാണ് ധാരണാപത്രം ലക്ഷ്യംവെക്കുന്നത്. സിദ്റയിലെ രോഗികള്‍ക്ക് വിവിധ സാമൂഹികക്ഷേമ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭിക്കാന്‍ അമാനുമായുള്ള സഹകരണം സഹായിക്കുമെന്ന് പീറ്റര്‍ മോറിസ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം മുതല്‍ ഇതുവരെയായി സിദ്റ മെഡിസിന്‍ ഇത്തരത്തില്‍പ്പെട്ട 50 കേസുകളാണ് അമാന്‍ സെൻറലേക്ക് റഫര്‍ ചെയ്തത്. ഇതില്‍ ബഹുഭൂരിപക്ഷവും കുട്ടികളാണ്. അമാന്‍ സെൻറര്‍ ഇത്തരത്തില്‍ ആരോഗ്യമേഖലയില്‍ തുറക്കുന്ന മൂന്നാമത്തെ ഓഫീസാണ് സിദ്റയിലേതെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ മന്‍സൂര്‍ അല്‍സാദി പറഞ്ഞു. വുമണ്‍സ് ഹോസ്പിറ്റലിലും അല്‍വഖ്റ ആശുപത്രിയിലും നിലവില്‍ ഓരോ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പബ്ലിക് പ്രോസിക്യൂഷന്‍ ബില്‍ഡിങിലും ക്യാപിറ്റല്‍ സെക്യൂരിറ്റി വകുപ്പിലും അമാന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇരകള്‍ക്ക് ചികിത്സ, സഹായം, പുനരധിവാസം എന്നിവ ഉറപ്പാക്കുതിനുമായാണ് ഓഫീസ് തുറന്നിരിക്കുത്. അമാന്‍ സെൻററും സിദ്റ മെഡിസിനും സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ധാരണാപത്രത്തിലും ഒപ്പുവച്ചു. വനിതാശിശു ക്ഷേമ മേഖലയില്‍ ഇരുകൂട്ടരും യോജിച്ച് പ്രവര്‍ത്തിക്കും. ഇതിനായി കൂടുതല്‍ സേവനകേന്ദ്രങ്ങള്‍ തുറക്കും. കുട്ടികളുടെയും വനിതകളുടെയും സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയെന്നതും ധാരണാപത്രത്തിലൂടെ സിദ്റ ലക്ഷ്യമിടുന്നു.

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.