ദോഹ: വാഹനങ്ങളുമായി സാഹസികപ്രകടനം നടത്താൻ ഇഷ്്ടപ്പെടുന്ന മോട്ടോറിസ്റ്റുകൾ ക്ക് സന്തോഷ വാർത്തയുമായി ഗതാഗത വകുപ്പും കായിക മന്ത്രാലയവും. സീലൈനിൽ ഡ്രിഫ്റ്റിങ്ങ ിനും ഡ്യൂൺസ് ൈഡ്രവിങ്ങിനും സ്റ്റണ്ടിങ്ങിനുമായി സുരക്ഷിത കേന്ദ്രങ്ങൾ നിർമിക്കുന്ന തിന് പദ്ധതിയുണ്ടന്ന് പൊതു ഗതാഗത വകുപ്പ് വ്യക്തമാക്കി. കായിക, സാംസ്കാരിക മന്ത്രാല യവുമായി സഹകരിച്ചാണ് ഗതാഗത വകുപ്പ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
സീലൈൻ മേഖലയിൽ വർധിച്ചു വരുന്ന അശ്രദ്ധയോടെയുള്ള വാഹനമോടിക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് കൃത്യമായ പരിഹാരമാണ് ഗതാഗത വകുപ്പ് മുന്നോട്ടു വെക്കുന്നത്.
ഇഷ്ടപ്പെടുന്ന രീതിയിൽ വാഹനമോടിക്കുന്നതിനും ഡ്രിഫ്റ്റ് ചെയ്യുന്നതിനും സ്റ്റണ്ട് നടത്തുന്നതിനുമായി സുരക്ഷിത കേന്ദ്രങ്ങൾ സീലൈൻ ഏരിയയിൽ സ്ഥാപിക്കുമെന്നും ഗതാഗത ജനറൽ ഡയറക്ടറേറ്റിെൻറയും കായിക സാംസ്കാരിക മന്ത്രാലയത്തിെൻറയും നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഇതെന്നും ഗതാഗത വകുപ്പ് വെബ്സൈറ്റ് തലവൻ ലെഫ്. അബ്്ദുൽ മുഹ്സിൻ അൽ അസ്മർ അൽ റുവൈലി പറഞ്ഞു.ജീവനും സ്വത്തിനും ഭീഷണിയില്ലാത്ത രീതിയിൽ തങ്ങളുടെ ഹോബികൾ ചെലവഴിക്കുന്നതിനും യുവാക്കാളെ സീലൈനിലെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്നതിനും സമഗ്രമായ പദ്ധതിയൊരുക്കുന്നു. ഇതിെൻറയെല്ലാം പരമമായ ലക്ഷ്യം യുവാക്കളുടെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കുകയും പരിക്കുകളിൽ നിന്ന് അവരെ മുക്തമാക്കുകയും അവരുടെ താൽപര്യങ്ങൾ നടത്തിക്കൊടുക്കുന്നതിന് സുരക്ഷിതമായ പരിസ്ഥിതി ഒരുക്കുകയുമാണെന്നും ലെഫ്. അൽ റുവൈലി കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിഡിയോകളും ചിത്രങ്ങളും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അപകടങ്ങളുടെ പഴയ വിഡിയോ രംഗങ്ങളും ചിത്രങ്ങളും പുതിയതാണെന്ന മട്ടിൽ ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗതാഗത സുരക്ഷയൊരുക്കുകയെന്നതാണ് ഗതാഗത വകുപ്പിെൻറ ചുമതലയെന്നും യുവാക്കളുടെ സുരക്ഷിതത്വം സംബന്ധിച്ച് പൂർണമായും രക്ഷിതാക്കളെ പഴിചാരുന്നതിൽ അർഥമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, രക്ഷിതാക്കളിൽ ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സീലൈൻ ഏരിയയിൽ കഴിഞ്ഞ വർഷം മൂന്നു പേർക്ക് മാത്രമാണ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.