ദോഹ: പ്രവാസികൾക്കുള്ള നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം ഇപ്പോൾ കൂടുതൽ പേർക് കു കൂടി ഉപകരിക്കുന്ന തരത്തിൽ. നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ന ോർക്കയുടെ സൗജന്യ ആംബുലൻസ് സേവനമാണ് കൂടുതൽ വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്.
വിമാനത്താവളത്തിലെത്തുന്ന രോഗികളായ പ്രവാസികൾക്ക് ആശുപത്രിയിലേക്കും മറ്റും എത്തുന്നതിന് നിലവിൽ ഈ സൗകര്യം ലഭ്യമാണ്. വിദേശത്തു നിന്ന് മരണപ്പെടുന്ന പ്രവാസികളുടെ ഭൗതികശരീരം വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് എത്തിക്കാനും നോർക്കയുടെ ആംബുലൻസ് സേവനം ലഭ്യമാണ്. തീർത്തും സൗജന്യമായ നോർക്ക അടിയന്തര ആംബുലൻസ് സേവനം നിലവിൽ തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ നാല് വിമാനത്താവളങ്ങളിലാണ് ഉള്ളത്.
കേരളത്തിെൻറ തൊട്ടടുത്തുള്ള മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ കൂടി സേവനം ഏർപ്പെടുത്താനാണ് കഴിഞ്ഞ ദിവസം നോർക്ക തീരുമാനമായത്. ഇതുവഴി കേരളത്തിെൻറ വടക്കേ അറ്റത്തുള്ള പ്രവാസികൾക്കുകൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്നവരെ അവർ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കാണ് പദ്ധതി വഴി സൗജന്യമായി എത്തിക്കുക. നോർക്ക റൂട്ട്സും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചാണ് സേവനം നടപ്പിലാക്കുന്നത്. പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ 294 സേവനമാണ് പ്രവാസികൾക്ക് ലഭ്യമാക്കിയത്. അടിയന്തര ആംബുലൻസ് സേവനം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ഖത്തർ, ബഹ്റൈൻ, ഷികാഗോ, കൊളംബോ, ദമ്മാം, ദുബൈ, കുവൈത്ത്, ലണ്ടൻ, സൗദി അറേബ്യ, മസ്ക്കത്ത്, സ്വിറ്റ്സർലൻഡ്, ഒമാൻ, ഷാർജ, സൗത്ത് ആഫ്രിക്ക, സുഡാൻ, ഇന്തോനേഷ്യ, ന്യൂസിലൻഡ്, ടൊറോഡോ തുടങ്ങി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഇതുവഴി നിലവിൽ സഹായം ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.