ദോഹ: സഞ്ചാരികളുടെ മനം കീഴടക്കുകയാണ് നഗരഹൃദയ ത്തിലെ അൽബിദ പാർക്ക്. ബലിപെരുന്നാളിനോടനുബന്ധ ിച്ചുള്ള അവധി ദിവസങ്ങൾ ആഘോഷിക്കാൻ പലരും രാ ജ്യത്തിെൻറ വിവിധ കേന്ദ്രങ്ങളിലേക്കോടിയപ്പോൾ ദോഹയിലും സമീപത്തുമുള്ളവർ തെരഞ്ഞെടുത്തത് വിശാലമായ അൽ ബിദ പാർക്ക് ആണ്.
രണ്ട് ദശലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പാർക്കിനെ ദോഹക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നത് അത് നിൽക്കുന്ന ഇടമാണ്. ദോഹയുടെ മധ്യഭാഗത്തായി കോർണിഷിനോട് ഏറ്റവും അടുത്തുനിൽക്കുന്ന പാർക്ക് കടലിെൻറയും വെസ്റ്റ്ബേ സ്കൈലൈനിെൻറയും മികച്ച കാഴ്ച സമ്മാനിക്കുന്നു. കടുത്ത ചൂടിനെ അവഗണിച്ചാണ് നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിലായി പാർക്കിലെത്തിയത്. പാർക്കിലെത്തുന്ന ഓരോ വ്യക്തികൾക്കും കുടുംബങ്ങൾക്കും ആരുടെയും ശല്യമില്ലാത്ത ശാന്തമായ ഇടങ്ങൾ കണ്ടെത്താൻ കഴിയും വിധത്തിലാണ് പാർക്കിെൻറ നിർമ്മാണം.
ഒഴിവു സമയം ചെലവഴിക്കുന്നതോടൊപ്പം കായികക്ഷമത വീണ്ടെടുക്കുന്നതിനുള്ള അഭ്യാസങ്ങൾക്കും നടത്തത്തിനും ഓട്ടത്തിനും ഫുട്ബാൾ, വോളി, ടെന്നീസ്, ബാസ്കറ്റ്ബാൾ തുടങ്ങിയ കായിക മത്സരങ്ങൾക്കും പറ്റിയ ഇടമാണ് അൽ ബിദ പാർക്ക്.
കുട്ടികൾക്കായി വിവിധ ഇടങ്ങളിൽ പ്ലേ ഹൗസ്, മിനി സിപ്ലൈൻ, മെറിഗോ റൗണ്ട്്സ്, സീസോ, കിഡ്സ് റോപ് ക്ലൈമ്പിംഗ് തുടങ്ങിയ ഉൾപ്പെടുന്ന വിശാലമായ കളിസ്ഥലവും അൽ ബിദ പാർക്കിനെ മറ്റു പാർക്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. കടുത്ത ചൂടിലും പച്ചപ്പ് നിറഞ്ഞ ഇവിടം സന്ദർശകരെ ഏറെ ആകർഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ദേശീയദിനത്തോടനുബന്ധിച്ചാണ് അൽ ബിദാ പാർക്ക് പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.