ദോഹ: കഴിഞ്ഞവര്‍ഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ജ ൂലൈയില് റോഡപകട മരണനിരക്കില്‍ 67 ശതമാനത്തിെൻറ ക ുറവ്. ഗതാഗത ബോധവത്കരണ വകുപ്പ് ഡയറക്ടര്‍ കേണല്‍ മ ുഹമ്മദ് റാദി അല്‍ഹജ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനറ ല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിെൻറ അപകടരഹിത വേന ല്‍ കാമ്പ യിന് സമാപനത്തോടനുബന്ധിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളില്‍ 65 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം സംബന്ധിച്ച് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ 2261 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ ജൂലൈയില്‍ നിയമലംഘനങ്ങളുടെ എണ്ണം 796 ആയി കുറഞ്ഞു.
ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ ബോധവത്കരണം തുടരും. മഞ്ഞ ബോക്സ് നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ നടപടികളെടുക്കും. അഞ്ചാഴ്ച നീണ്ട കാമ്പയിനില്‍ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്.
ട്രാഫിക് പട്രോള്‍സ് ആൻഡ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണവുമുണ്ടായിരുന്നു. അഞ്ചു പൊതുവായ ഗതാഗത നിയമലംഘനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു കാമ്പയിൻ. നിയമലംഘനങ്ങളുടെ ഗൗരവം, തെറ്റായ പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ച് ഡ്രൈവർമാരിൽ അവബോധം വ്യാപകമാക്കി. ട്രാഫിക് പട്രോളിങ് മുഖേന ഡ്രൈവർമാരെ നേരിട്ടുലക്ഷ്യമിട്ടായിരുന്നു ഇത്തവണത്തെ കാമ്പയിനെന്ന് ഗതാഗത ബോധവത്കരണ ഉദ്യോഗസ്ഥന് ക്യാപ്റ്റന്‍ അബ്ദുല്‍ വാഹിദ് ഗാരിബ് അല്ഇനെസി പറഞ്ഞു.
ആദ്യ ആഴ്ചയില്‍ ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, രണ്ടാമത്തെ ആഴ്ചയില്‍ പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കായുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യല്‍, മൂന്നാം ആഴ്ചയില്‍ തെറ്റായ രീതിയിലുള്ള ഓവര്‍ ടേക്കിങ്, വലതുവശത്തുകൂടി മറികടക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍, പ്രതിരോധിക്കേണ്ടതിെൻറ പ്രാധാന്യം എന്നിവക്കാണ് ഊന്നല്‍ നല്‍കിയത്. നിയമലംഘകര്‍ക്കുള്ള ശിക്ഷാനടപടികളെക്കുറിച്ച് വിശദീകരിച്ചു. ഷോപ്പിങ് മാളുകളും വാണിജ്യ കോംപ്ലക്സുകളും കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നാലാം ആഴ്ചയില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷാചട്ടങ്ങള്ക്കാണ് ഊന്നല്‍ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ശില്പശാലകളും സംഘടിപ്പിച്ചു.
മഞ്ഞ ബോക്സുകളിലെ ഗതാഗത നിയമലംഘനങ്ങളായിരുന്നു അഞ്ചാം ആഴ്ചയിലെ കാമ്പയിന് കേന്ദ്രീകരിച്ചത്. കാമ്പയിൻ വിജയകരമായിരുന്നുവെന്നും ഡ്രൈവർമാരുടെ സഹകരണം ഉണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.