ദോഹ: ദോഹ എക്സിബിഷന് ആൻഡ് കൺവെന്ഷന് സെൻററിലെ വിനോദനഗരം ബലിപെരുന്നാൾ ആഘോ ഷങ്ങള്‍ക്കായി ആഗസ്റ്റ് ഒമ്പതിന് തുറക്കും. പിന്നീട് ആഗസ്റ്റ് 23 വരെ വിനോദനഗരം പ്രവര്‍ത്തിക്കും. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിലെ ഖാലിദ് അല്ജുമൈയ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷത്തെ ബലിപെരുന്നാൾ ആഘോഷങ്ങളില്‍ പൗരന്മാരുടെയും പ്രവാസികളുടെയും വര്‍ധിച്ച പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘സമ്മര്‍ ഇന്‍ ഖത്തര്‍’ സീസണിെൻറ ഭാഗമായി ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ സജ്ജമാക്കിയ വിനോദനഗരത്തിെൻറ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നേരേത്ത സമാപിച്ചിരുന്നു. ചെറിയപെരുന്നാളിെൻറ ഒന്നാംദിനമായ ജൂണ്‍ നാലിന് പ്രവര്‍ത്തനം തുടങ്ങിയ വിനോദനഗരത്തിന് ജൂലൈ 13നാണ് അന്ന് കൊടിയിറങ്ങിയത്. ഒരുമാസത്തിലധികം നീണ്ട വിനോദനഗരത്തില്‍ 60,000ഓളം പേര് സന്ദര്‍ശിച്ചു.
ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് സുഗമമായി നീങ്ങാവുന്ന വിധത്തിലാണ് വിനോദനഗരത്തിലെ പരിപാടികള്‍ ക്രമീകരിച്ചിരുന്നത്. മുന്‍വര്‍ഷങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് വിനോദനഗരം സജ്ജമാക്കിയിരുന്നത്.
29,000 സ്ക്വയര്മീറ്ററിലായാണിത്. 6000 സ്ക്വയര്‍ മീറ്ററിലായി െവര്‍ച്വല്‍ റിയാലിറ്റി ഗെയിമിങ് സോണും സന്ദര്‍ശകരെ ആകര്‍ഷിക്കും.
കഴിഞ്ഞവര്‍ഷം 800 സ്ക്വയര്‍ മീറ്ററിലായിരുന്നു വി.ആര് ഗെയിമിങ് സോണ്‍. മികച്ച പ്രതികരണത്തിെൻറയും ആവശ്യകത വര്ധിച്ചതിെൻറയും പശ്ചാത്തലത്തിലാണ് ഇത്തവണ കൂടുതല്‍ വിശാലമാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികളാണ് കഴിഞ്ഞ ഒരുമാസക്കാലത്തിലധികമായി ഇവിടെ നടന്നത്. ബൗണ്‍സി കാസില്‍സ്, മിനി ഗോള്‍ഫ് കോഴ്സ്, റൈഡുകള്‍, സ്കില്‍ ഗെയിമുകള്‍, വിഡിയോ ഗെയിമുകള്‍, തത്സമയ വിനോദ ഷോകള്‍, ഭക്ഷ്യപാനീയ ഷോപ്പിങ് സൗകര്യങ്ങള്‍ എന്നിവ ക്രമീകരിച്ചിരുന്നു.
47ഓളം ഫുഡ് ഔട്ട്ലെറ്റുകളാണുണ്ടായിരുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാരുടെ തല്‍സമയ പ്രകടനവും കാണികളെ ആകര്‍ഷിച്ചു. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് ഒമ്പതിന് വീണ്ടും തുറക്കുേമ്പാഴും വിനോദ നഗരത്തില്‍ ഈ പരിപാടികളെല്ലാം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.