ദോഹ: ഖത്തര്‍ ഇലക്ട്രിസിറ്റി ആൻഡ് വാട്ടര്‍ കമ്പനിക്ക് (ക്യു.ഇ.ഡബ്ല്യൂ.സി) ഈ വര്‍ഷം ആദ്യ പകുതിയില്‍ 620 ദശലക്ഷം ഖത്തര്‍ റിയാല്‍ ലാഭം. കഴിഞ്ഞ ദിവസ പുറത്തുവിട്ട കമ്പനിയുടെ അര്‍ധവാര്‍ഷിക സാമ്പത്തിക റി പ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
ഖത്തരി പബ്ലിക് ഷെയര്‍ഹോള്‍ഡിങ് കമ്പനിയായ ക്യു.ഇ.ഡബ്ല്യൂ.സി വൈദ്യുതി ഉൽപാദന ജലശുദ്ധീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ ആദ്യ സ്വകാര്യ കമ്പനികളി ലൊന്നാണ്. ഖത്തരി വാണിജ്യ കമ്പനികള്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം 1990ലാണ് രൂപവത്കരിക്കുന്നത്. മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്കയില്‍ വൈദ്യുതി ഉൽപാദന ജലശുദ്ധീകരണ മേഖലയിലെ രണ്ടാമത്തെ വ ലിയ കമ്പനിയാണിത്.
ഖത്തറില്‍ വൈദ്യുതിയുടെയും ശുദ്ധീകരിച്ച വെള്ളത്തിെൻറയും പ്രധാന വിതരണക്കാര്‍ ക്യു.ഇ.ഡബ്ല്യൂ.സിയാണ്. വൈദ്യുതി വിതരണത്തിെൻറ 62 ശതമാനവും ശുദ്ധീകരിച്ച വെള്ളം വിതരണത്തിെൻറ 79 ശതമാനവും വിപണി വിഹിതം ഈ കമ്പനിക്കാണ്. കമ്പനി പ്രതിദിനം 5.432 മെഗാവാട്ട് വൈദ്യുതിയും 258 മില്യണ്‍ ഗാലന്സ് വെള്ളവുമാണ് ഉൽപാദിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 813 ദശലക്ഷം റിയാലായിരുന്നു ലാഭം. ഈ ജൂണ്‍ 30വരെയുള്ള കണക്കുകള്‍ പ്രകാരം ഓരോ ഷെയറിനുമുള്ള വരുമാനം 0.56 ഖത്തര്‍ റിയാലാണ്.
കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 0.74 റിയാലാണ് ഷെയറിനുള്ള വരുമാനം. 2018ലെ ഇതേ കാലയളവില്‍ കമ്പനിയുടെ വിൽപന 1344 ദശലക്ഷം റിയാലായിരുന്നു.
ഈ വര്‍ഷം ആദ്യപകുതിയില്‍ 1143 ദശലക്ഷം റിയാലിെൻറ വിൽപനയാണ് നടന്നത്. ക്യു.ഇ.ഡബ്ല്യൂ.സി വരുമാനം ഏകദേശം 10.3 ശതമാനം വാര്‍ഷിക വളര്‍ച്ചനിരക്കില്‍ വര്‍ധിക്കുന്നുണ്ട്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ചെലവു കുറച്ച് കടല്‍ജല ശുദ്ധീകരണം സാധ്യമാക്കുന്നതിനായി ഖത്തര്‍ ഇലക്ട്രിസിറ്റി ആൻഡ് വാട്ടര്‍ കമ്പനിയും( ക്യു.ഇ.ഡബ്ല്യൂ.സി) ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റിയുടെ ഖത്തര്‍ എൺവയണ്മെൻറ് എനര്‍ജി റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടും (ക്യു.ഇ.ഇ.ആർ.െഎ) സംയുക്ത സഹകരണ കരാറില്‍ ഒപ്പുെവച്ചിരുന്നു. ഖത്തറിെൻറ ജല സുരക്ഷാ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലുള്‍പ്പടെ 20 വര്‍ഷത്തെ ഗവേഷണ സഹകരണത്തിനായാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്.
ഇരുകൂട്ടരും സഹകരിച്ച് ശുദ്ധീകരണ സാങ്കേതികവിദ്യാ വികസനത്തിനായി പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാൻറ് സജ്ജമാക്കും. കടല്‍ജല ശുദ്ധീകരണത്തിനായി മള്‍ട്ടി ഇഫക്റ്റ് ഡിസ്റ്റിലേഷന്‍(എം.ഇ.ഡി) സംവിധാനത്തിന് ഊന്നല്‍ നല്‍കിയായിരിക്കും പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലാൻറ് സജ്ജമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.